സർക്കാർ പ്രതിഷേധ സ്വരം കേൾക്കണം –മൊണ്ടേക് സിങ് അഹ്ലുവാലിയ
text_fieldsന്യൂഡൽഹി: പ്രതിഷേധ സ്വരം കേൾക്കാൻ സർക്കാർ തയാറാകണമെന്നും അതുവഴി നിക്ഷേപ അനുകൂല സാഹചര്യം വീണ്ടെടുക്കാനാകുമെന്നും ആസൂത്രണ കമീഷൻ മുൻ ഉപാധ്യക്ഷൻ മൊണ്ടേക് സിങ് അ ഹ്ലുവാലിയ. പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് അഹ് ലുവാലിയയുടെ നിരീക്ഷണം. മൂന്നു ദശാബ്ദത്തോളം ഇന്ത്യയുടെ സാമ്പത്തിക നയരൂപവത്കരണത്തിൽ നിർണായക പങ്കുവഹിച്ചയാളാണ് ഇദ്ദേഹം. ‘പിന്നണി: ഇന്ത്യയുടെ വൻ വളർച്ചാ വർഷങ്ങളുടെ പിന്നിലെ കഥ’ എന്ന അഹ്ലുവാലിയയുടെ പുതിയ പുസ്തകത്തിലാണ് കേന്ദ്രത്തിെൻറ ഏകാധിപത്യ പ്രവണതകൾക്കെതിരായ പരാമർശം.
പൗരത്വ നിയമം, പൗരത്വപ്പട്ടിക തുടങ്ങിയ വിഷയങ്ങളിൽ സമരം ചെയ്യുന്ന വിദ്യാർഥികളെയും യുവാക്കളെയും എളുപ്പം നിശ്ശബ്ദരാക്കാനാകില്ല. സാമൂഹികാന്തരീക്ഷം സൗഹാർദ പൂർണവും സമാധാനപരവുമാക്കുന്നതിനുള്ള കാര്യങ്ങൾ അടിയന്തരമായി ചെയ്യണം. ഇന്ത്യയെന്ന ആശയം നിലനിൽക്കാൻ അത് അനിവാര്യമാണ്.
ഏകാധിപത്യ സമൂഹങ്ങളിൽ പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് നിക്ഷേപരംഗത്തെ ബാധിക്കില്ല. എന്നാൽ, ജനാധിപത്യത്തിൽ അങ്ങനെയല്ല. 2019ലെ തെരഞ്ഞെടുപ്പ് നരേന്ദ്ര മോദിക്ക് നൽകിയത് വൻ വിജയമാണ്. ഈ അവസരം അദ്ദേഹം സാമ്പത്തിക വെല്ലുവിളികൾ ഏറ്റെടുക്കാൻ ഉപയോഗിക്കണം.
ഭരണത്തിെൻറ കേന്ദ്ര പ്രശ്നമായി ശത്രുതയും വെറുപ്പും വാഴരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.