മാറുമറയ്ക്കൽ പ്രക്ഷോഭം: പാഠപുസ്തകത്തിൽനിന്ന് വെട്ടി എൻ.സി.ഇ.ആർ.ടി
text_fieldsന്യൂഡൽഹി: മാറുമറയ്ക്കല്‍ പ്രക്ഷോഭം ചരിത്രപാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കി നാ ഷനല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷനല്‍ റിസർച് ആൻഡ് ട്രെയിനിങ് ( എൻ.സി.ഇ.ആർ.ടി).
കു ട്ടികളുടെ പഠനഭാരം കുറക്കുക എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഒമ്പതാം ക്ലാസ് ചരിത്ര പാ ഠപുസ്തകത്തിൽനിന്ന് കേരളത്തിലെ ജാതിവിരുദ്ധ സമരങ്ങളില്‍ ഏറെ പ്രാധാന്യമർഹിക ്കുന്ന മാറുമറയ്ക്കൽ പ്രക്ഷോഭം അടക്കം മൂന്നു പാഠഭാഗങ്ങൾ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം ഇടപെട്ട് ഒഴിവാക്കിയത്. മുതലാളിത്തത്തിെൻറ വളർച്ചയും കർഷകർ നേരിടുന്ന പ്രയാസങ്ങളും ചർച്ചചെയ്യുന്ന ‘കർഷകരും ഗ്രാമീണരും’ എന്ന പാഠവും ‘ക്രിക്കറ്റിെൻറ ചരിത്രം’ എന്ന മറ്റൊരു പാഠവുമാണ് ഒഴിവാക്കിയത്.
അതേസമയം, എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെക്കുറിച്ചുള്ള കവിത ഉൾപ്പെടുത്തി. ‘വസ്ത്രധാരണം: സാമൂഹ്യ ചരിത്രം’ എന്ന ഭാഗത്താണ് തിരുവിതാംകൂറിലെ നാടാര്‍ സ്ത്രീകള്‍ മാറുമറയ്ക്കാനായി നടത്തിയ സമരത്തെക്കുറിച്ച് പഠിപ്പിക്കുന്നത്.
രണ്ടു വർഷത്തിനിടെ പാഠപുസ്തകങ്ങളിൽ 1334 മാറ്റങ്ങളാണ് എൻ.സി.ഇ.ആർ.ടി വരുത്തിയത്. ‘ഗുജറാത്ത് കലാപം മുസ്ലിംകൾക്കെതിരെ’ എന്ന പരാമർശം കഴിഞ്ഞ വർഷം വെട്ടിയിരുന്നു, മഹാത്മാ ഗാന്ധിയുടെ സ്വദേശി പ്രസ്ഥാനത്തെക്കുറിച്ച് പഠിപ്പിക്കുന്ന പാഠഭാഗവും നീക്കം ചെയ്തു.
2016ൽ സി.ബി.എസ്.ഇ പാഠപുസ്തകത്തിൽനിന്ന് മാറുമറയ്ക്കൽ പ്രക്ഷോഭം കേന്ദ്രം നീക്കംചെയ്തിരുന്നു.
പാഠഭാഗം ഒഴിവാക്കിയത് അപലപനീയം –മുഖ്യമന്ത്രി
തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടിയുടെ ഒമ്പതാം ക്ലാസിലെ ചരിത്രപാഠപുസ്തകത്തില് നിന്ന് നവോത്ഥാനമുന്നേറ്റങ്ങളെ ഒഴിവാക്കിയ നടപടി അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഘ്പരിവാര്‍ കാഴ്ചപ്പാട് പ്രതിഫലിക്കുന്നതാണ് നടപടി.
കേരളത്തിെൻറ നവോത്ഥാനമുന്നേറ്റത്തിലും സ്ത്രീവിമോചന ചരിത്രത്തിലും സുപ്രധാന പങ്കുവഹിച്ച മാറുമറയ്ക്കല്‍ സമരവും സി. കേശവെൻറ ആത്മകഥാഭാഗങ്ങളും ഒഴിവാക്കി. നവോത്ഥാന മൂല്യങ്ങളെ പുതിയ തലമുറയുടെ ബോധങ്ങളില്‍നിന്ന് മായ്ച്ചുകളയാനുള്ള ശ്രമമാണിതെന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.