Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആര്യന്‍ ഖാ‍െൻറ വിദേശ...

ആര്യന്‍ ഖാ‍െൻറ വിദേശ ബന്ധം; കേന്ദ്ര സഹായം തേടിയെന്ന് എൻ.സി.ബി

text_fields
bookmark_border
aryaN KHAN
cancel

മുംബൈ: മയക്കുമരുന്നു കേസിൽ ആര്യൻ ഖാനുമായി ബന്ധമുള്ള വിദേശിയെ കുറിച്ച അന്വേഷണത്തിന് കേന്ദ്ര വിദേശകാര്യ വകുപ്പി‍െൻറ സഹായം തേടിയതായി പ്രത്യേക എൻ.ഡി.പി.എസ് കോടതിയിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി). ആര്യൻ നൽകിയ ജാമ്യാപേക്ഷയെ എതിർക്കവെ അഡീഷനൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) അനിൽ സിങ്ങാണ് ഇതു പറഞ്ഞത്.

മാരക മയക്കുമരുന്നു വലിയ തോതിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചാറ്റിലാണ് ആര്യ‍െൻറ വിദേശിയുമായുള്ള ബന്ധം കണ്ടെത്തിയതെന്നും അന്വേഷണം നടന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. എ.എസ്.ജിയുടെ വാദം പൂർത്തിയാകാത്തതിനാൽ വ്യാഴാഴ്ചയും വാദം തുടരും.

ആഡംബര കപ്പലിലെ റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങളും ദൃക്സാക്ഷി മൊഴികളും അടങ്ങിയ 'പഞ്ചനാമ'യിൽ ആര്യ‍െൻറ കൈയിൽ നിന്ന് മയക്കുമരുന്നോ പണമോ കണ്ടെത്തിയതായി പറയുന്നില്ലെന്ന് ആര്യനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമിത് ദേശായ് കോടതിയിൽ പറഞ്ഞു.

ഇരുവരെയും യാത്രക്കാർ പ്രവേശിക്കുന്ന തുറമുഖത്തെ കവാടത്തിൽ വെച്ചാണ് പിടികൂടിയത്. കൈയിൽ മയക്കുമരുന്നോ പണമോ ഇല്ലെങ്കിൽ എങ്ങനെയാണ് മയക്കു മരുന്നു ഉപയോഗിക്കുകയോ വാങ്ങുകയോ ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narcoticNCBAryan Khan
News Summary - NCB tells court of Aryan Khan's alleged foreign drug chats
Next Story