Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'സമീർ വാങ്കഡെയുടെ...

'സമീർ വാങ്കഡെയുടെ പിതാവിന്‍റെ പേര് ദാവൂദ് അല്ല'; നവാബ് മാലിക്കിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് അത്താവാലെ

text_fields
bookmark_border
Ramdas Athawale
cancel

മുംബൈ: നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയരക്ടർ സമീർ വാങ്കഡെക്കെതിരെ എൻ.സി.പി നേതാവ് നവാബ് മാലിക് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ.

'സമീർ വാങ്കഡേക്കെതിരെ നവാബ് മാലിക് ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. നവാബ് മാലിക് ഞങ്ങളുടെ സമൂഹത്തെ അപകീർത്തിപ്പെടുത്തുകയാണ്. സമീറിന്‍റെ പിതാവിന്‍റെ പേര് ദാവൂദ് എന്നല്ല. അവരുടെ എല്ലാ രേഖകളും ഞാനും കണ്ടിട്ടുണ്ട്' -അത്താവാലെ പറഞ്ഞു. തന്‍റെ മരുമകൻ മയക്കുമരുന്ന് കേസിൽ ജയിലിലായതിനെ തുടർന്നാണ് നവാബ് മാലിക്ക് ഇത്തരം ആരോപണം ഉയർത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

'സമീർ ദലിതനാണ്.ആര്യൻ മയക്കുമരുന്ന് ഉപയോഗിച്ചില്ലെങ്കിൽ പിന്നെന്തിനാണ് കേസ്, എന്ത് കൊണ്ടാണ് ജാമ്യം ലഭിക്കാൻ ഇത്ര വൈകിയത്'-അത്താവാലെ ചോദിച്ചു.

'കേന്ദ്രമന്ത്രി ഞങ്ങളെ പിന്തുണക്കുന്നു, കാരണം ഞങ്ങൾ എല്ലാ രേഖകളും അദ്ദേഹത്തെ കാണിച്ചു. അദ്ദേഹത്തിന് ഞങ്ങളുടെ അവസ്ഥയിൽ അനുഭാവമുണ്ട്. നവാബ് മാലിക്കിന്‍റെ എല്ലാ അവകാശവാദങ്ങളും തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു' -സമീർ വാങ്കഡെയുടെ ഭാര്യ ക്രാന്തി രേഡ്ക്കർ പറഞ്ഞു.

സമീർ വാങ്കഡെ മുസ്ലിം; പള്ളിയിൽ പോകാറുണ്ട് -വെളിപ്പെടുത്തലുമായി ആദ്യഭാര്യയുടെ പിതാവ്

കോടികൾ കൈക്കൂലി വാങ്ങിയതായി ആരോപണവിധേയനായ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ മുസ്ലിമായിരുന്നുവെന്ന വെളിപ്പെടുത്തൽ സ്ഥിരീകരിച്ച് ആദ്യഭാര്യയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ഈ മാസം ആദ്യം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ അടക്കമുള്ളവരെ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എൻ.സി.ബി സംഘം മുംബൈയിൽ കപ്പലിൽ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വാങ്കഡെ സംവരണാനുകൂല്യം തട്ടാൻ ഹിന്ദുവാണെന്ന വ്യാജ രേഖ ചമച്ചതായും കൈക്കൂലി വാങ്ങിയതായും ആരോപണം ഉയർന്നത്.

സമീർ വാങ്കഡെ ജന്മനാ മുസ്ലിമാണെന്നും തന്‍റെ മകളെ വിവാഹം കഴിച്ച ശേഷവും അദ്ദേഹം പള്ളിയിൽ പോവാറുണ്ടായിരുന്നുവെന്നുമാണ് ആദ്യഭാര്യ ഡോ. ശബാനയുടെ പിതാവ് ഡോ. സഹീദ് ഖുറേഷി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

മുസ്ലിമായി ജനിച്ച്, ഇസ്ലാമിക നിയമപ്രകാരം മുസ്ലിമിനെ നികാഹ് ചെയ്ത സമീർ വാങ്കഡെ, ഹിന്ദു പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണെന്ന് കാണിക്കാൻ ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെ വ്യാജ രേഖകൾ ചമച്ചത് സംവരണ ക്വോട്ടയിൽ ജോലി ലഭിക്കാനാണെന്ന് മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്നതായിരുന്നു ഡോ. സഹീദ് ഖുറേഷിയുടെ വെളിപ്പെടുത്തൽ.

സമീർ വാങ്കഡെയും അദ്ദേഹത്തിന്‍റെ ജനന സർട്ടിഫിക്കറ്റും സംബന്ധിച്ച വിവാദം ഉടലെടുത്തതോടെയാണ് ഹിന്ദുവാണെന്ന വാങ്കഡെയുടെ അവകാശവാദത്തെ കുറിച്ച് തങ്ങൾ അറിയുന്നതെന്ന് ഖുറേഷി പറഞ്ഞു. "ജന്മനാ ഹിന്ദുവാണെന്ന സമീറിന്‍റെ അവകാശം വാദം പുറത്തുവന്നപ്പോൾ, എന്‍റെ മകളെ ഹിന്ദുവിന് വിവാഹം കഴിച്ചുകൊടുത്തതെങ്ങനെയെന്ന് പലരും എന്നോട് ചോദിച്ചു. എനിക്കും എന്‍റെ കുടുംബത്തിനും അത് അഭിമാന പ്രശ്നമായി. ഈ സാഹചര്യത്തിലാണ് ശബാനയും സമീറും തമ്മിലുള്ള വിവാഹം നടക്കുമ്പോൾ വരൻ ഇസ്ലാം മതവിശ്വാസിയായിരുന്നുവെന്ന കാര്യം ഞാൻ വ്യക്തമാക്കുന്നത്' -വിഷയത്തിൽ ഇപ്പോൾ മൗനം വെടിയാനുള്ള തന്‍റെ തീരുമാനം വിശദീകരിച്ചുകൊണ്ട് സഹീദ് പറഞ്ഞു,

'ജോലി കിട്ടിയത് എങ്ങനെയെന്നറിയില്ല'

ശബാനയുമായുള്ള വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് സമീറിന് സർക്കാർ ജോലി ലഭിച്ചത്. സംവരണ ക്വാട്ടയിലാണോ ജോലി നേടിയതെന്ന് അറിയില്ലെന്ന് ഖുറേഷി പറഞ്ഞു. "ജോലി ലഭിച്ചുവെന്നതല്ലാതെ അത് എങ്ങനെ ലഭിച്ചുവെന്ന് ആരും അന്വേഷിച്ചിട്ടില്ല. പൊതുവെ മറ്റൊരാളുടെ ജീവിതത്തിലേക്ക് അത്ര ആഴത്തിൽ പോകാറില്ല. ഏതെങ്കിലും ക്വാട്ടയിലൂടെയാണോ ജോലി ലഭിച്ചത് എന്ന് കണ്ടെത്തുക അന്ന് എളുപ്പമായിരുന്നില്ല." -അദ്ദേഹം പറഞ്ഞു.

'ജ്ഞാനദേവ് ഇസ്ലാം സ്വീകരിച്ച് ദാവൂദ് എന്ന് പേര് മാറ്റി'

സമീറിന്‍റെ പിതാവ് ഇസ്ലാം സ്വീകരിച്ച വ്യക്തിയാണെന്നും ഖുറേഷി വ്യക്തമാക്കി. തന്‍റെ പേര് ദാവൂദ് എന്നല്ല, ജ്ഞാനദേവ് എന്നാണെന്ന് സമീർ വാങ്കഡെയുടെ പിതാവ് പറഞ്ഞിരുന്നു. എന്നാൽ, ഇതിന് തെളിവായി അദ്ദേഹം കാണിച്ച രേഖകൾ ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പുള്ളതാണെന്ന് ഖുറേഷി പറഞ്ഞു. "ജ്ഞാനദേവ് വാങ്കഡെ എന്ന പേരിൽ കാണിച്ച രേഖകളെല്ലാം സഹീദയുമായുള്ള വിവാഹത്തിന് മുമ്പുള്ളതാണ്. അദ്ദേഹം ഇസ്ലാം സ്വീകരിച്ചാണ് സഹീദയെ വിവാഹം കഴിച്ചത്. ശേഷം ഒരു സാധാരണ മുസ്ലിം ആയാണ് ജീവിതം നയിച്ചത്' -ഖുറേഷി പറഞ്ഞു.

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് 2006ൽ താൻ ഡോ. ഷബാന ഖുറേഷിയെ വിവാഹം കഴിച്ചതെന്ന് സമീർ വാങ്കഡെ നേരത്തെ പറഞ്ഞിരുന്നു. 2016ൽ സിവിൽ കോടതി വഴി ഇരുവരും വിവാഹമോചനം നേടി. പിന്നീട് 2017ൽ നടി ക്രാന്തിെയ വിവാഹം കഴിച്ചു.

നികാഹ് സർട്ടിഫിക്കറ്റ് പുറത്ത് വിട്ടത് നവാബ് മാലിക്

സമീർ വാങ്കഡെയുടെ വിവാഹ സർട്ടിഫിക്കറ്റുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. വ്യാജ ജാതി സർട്ടിഫിക്കറ്റിലൂടെയാണ് േജാലി നേടിയതെന്ന ആരോപണത്തിന് തെളിവായാണ് സമീർ വാങ്കഡെയുടെ ആദ്യ വിവാഹത്തി‍െൻറ സർട്ടിഫിക്കറ്റുമായി മാലിക് രംഗത്തു വന്നത്. വിവാഹ സർട്ടിഫിക്കറ്റിൽ സമീർ ദാവൂദ് വാങ്കഡെ എന്നാണ് പേര്. മഹർ നൽകിയ തുകയും അതിലുണ്ട്.

മുസ്ലിമായ സമീർ പട്ടിക ജാതി സംവരണാനുകൂല്യത്തിലൂടെയാണ് െഎ.ആർ.എസ് നേടിയതെന്നാണ് മാലിക്കി‍െൻറ ആരോപണം. ഡോ. ശബാന ഖുറൈശിയുമായുള്ള ആദ്യ വിവാഹത്തി‍െൻറ സർട്ടിഫിക്കറ്റാണ് പുറത്തുവിട്ടത്. സമീറും കുടുംബവും മുസ്ലിമായതിനാലാണ് നിക്കാഹ് ചെയ്ത് കൊടുത്തതെന്ന് ഖാദി മുസമ്മിൽ അഹ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nawab malikRamdas AthawaleSameer Wankhede
News Summary - Nawab Malik's all allegations against Sameer Wankhede baseless says Ramdas Athawale
Next Story