Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേശീയ പൗരത്വ...

ദേശീയ പൗരത്വ പട്ടിക: അസമിൽ ഒരു ലക്ഷം കൂടി പുറത്ത്

text_fields
bookmark_border
citizenship
cancel

ഗുവാഹതി: വിവാദമായ അസം ദേശീയ പൗരത്വ പട്ടികയുടെ (എൻ.ആർ.സി) കരടി ൽനിന്ന് ഒരു ലക്ഷത്തിലേറെ പേരെ കൂടി ഒഴിവാക്കി. പരിശോധനയിൽ അനർഹ രാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് സംസ്ഥാന എ ൻ.ആർ.സി കോർഡിനേറ്റർ വ്യക്തമാക്കി. 1,02,462 പേരെയാണ് ബുധനാഴ്ച പട്ടി കയിൽനിന്ന് പുറത്താക്കിയത്.

സംസ്ഥാനത്തെ ജനങ്ങളുടെ പൗരത്വം സ ്ഥിരീകരിക്കുന്നതു സംബന്ധിച്ച ദേശീയ പൗരത്വ പട്ടികയുടെ അന്തിമ കര ട് കഴിഞ്ഞ വർഷം ജുലൈ 30ന് പ്രസിദ്ധീകരിച്ചപ്പോൾ 40 ലക്ഷത്തിലേറെപ്പേർ പുറത്തായിരുന്നു. സുപ്രീംകോടതി നിരീക്ഷണത്തിൽ തയാറാക്കുന്ന അന്തിമ പട്ടിക ജൂലൈ 31ന് പ്രസിദ്ധീകരിക്കും.

വിദേശിയാണെന്ന് പ്രഖ്യാപിച്ചയാൾ, സംശയമുള്ള വോട്ടർമാർ, വിദേശിയാണെന്നതിന് ട്രൈബ്യൂണലിൽ കേസുള്ളവർ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒരു ലക്ഷത്തിലേറെ പേരെ കൂടി പുറത്താക്കിയത്. ഇവരുടെ വിവരങ്ങൾ എൻ.ആർ.സി വൈബ്സൈറ്റിൽ നൽകുന്നതിനു പുറമെ കത്തുകളിലൂടെ നേരിട്ടും അറിയിക്കും. പട്ടിക എൻ.ആർ.സി സേവകേന്ദ്രങ്ങളിലും ഡെപ്യൂട്ടി കമീഷണർമാരുടെയും സബ്ഡിവിഷനൽ ഓഫിസർമാരുെടയും ഓഫിസുകളിലും ലഭ്യമാക്കും.

പട്ടികയിൽനിന്ന് പുറത്താക്കിയവരുടെ പരാതികളിൽ ജൂലൈ അഞ്ചുമുതൽ വാദം കേൾക്കും. പൗരത്വ പട്ടികയിൽ ഉൾപ്പെടുത്താൻ അസമിൽ 3.29 കോടി പേരാണ് അപേക്ഷ നൽകിയത്. ഇവരിൽ 2.9 കോടി മാത്രമാണ് യോഗ്യരെന്ന് കണ്ടെത്തിയത്. അസമിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനാണ് 1951നു ശേഷം ദേശീയ പൗരത്വ പട്ടിക പുതുക്കുന്നത്. പൗരന്മാരാണെന്ന് തെളിയിക്കുന്നതിനായി സംസ്ഥാനത്തുള്ളവര്‍ക്ക് തങ്ങളോ പൂർവികരോ 1951ലെ പട്ടികയിലോ അതല്ലെങ്കില്‍ വോട്ടര്‍പട്ടികയിലോ പേരുള്ളതായി തെളിയിക്കേണ്ടതുണ്ട്.

വർഷങ്ങളായി രാജ്യത്തു കഴിയുന്നവരുടെ ജനാധിപത്യാവകാശങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നതോടെ പൗരത്വ പട്ടിക വിഷയം ദേശീയതലത്തിൽ കത്തിപ്പടർന്നിരുന്നു.

അസമിലെ ആദ്യ വനിത മുൻ മുഖ്യമന്ത്രി സൈദ അൻവാറ തൈമൂറും മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹ്മദിെൻറ സഹോദരൻ ഇക്റമുദ്ദീൻ അലി അഹ്മദിെൻറ കുടുംബാംഗങ്ങളുടെ പേരും പട്ടികയിലില്ലാതിരുന്നത് ഏറെ വിവാദമായിരുന്നു. ദീർഘകാലം സൈനികനായിരുന്ന മുഹമ്മദ് സനാഉല്ലയെ പൗരത്വപട്ടികയിൽനിന്ന് ഒഴിവാക്കിയതും ചർച്ചയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCitizenship Register
News Summary - national register of citizenship assam -india news
Next Story