Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേശീയ...

ദേശീയ പൗരത്വപ്പട്ടികക്ക് മുന്നേ ജനസംഖ്യാ പട്ടിക

text_fields
bookmark_border
nrc
cancel

ന്യൂഡൽഹി: ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി)യുണ്ടാക്കുമെന്ന പ്രഖ്യാപനത്തിന് പിറക െ ദേശീയ ജനസംഖ്യാ പട്ടികയിലെ (എൻ.പി.ആർ) വിവരങ്ങൾ പുതുക്കാനുള്ള പ്രക്രിയക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചു. 2010ലും 2015ലും രണ്ട് ഘട്ടങ്ങളിലായി കേന്ദ്ര സർക്കാർ തയാറാക്കിയ ദേശീയ ജനസംഖ്യാ പട്ടിക പുതുക്കുന്നതിനുള്ള പ്രീ ടെസ്റ്റിന് രജിസ്ട്രാ ർ ജനറൽ ഇൗ മാസം 12ന് തുടക്കമിട്ടു.

2020 ഏപ്രിൽ ഒന്നു മുതൽ 2020 സെപ്റ്റംബർ 30 വരെ രാജ്യവ്യ ാപകമായി നടത്തുന്ന വിവരശേഖരണത്തിെൻറ മുന്നോടിയായി 5000 യൂനിറ്റുകളിലാണ് പരീക്ഷ ണാടിസ്ഥാന പരിശോധനക്ക് തുടക്കമിട്ടിരിക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ് ഥർ ‘മാധ്യമ’ത്തോടു പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസ ൻസ് തുടങ്ങിയ ഫോേട്ടാ പതിച്ച തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിലാണ് ജനസംഖ്യാ പട്ടികയിൽ വിവരശേഖരണം നടത്തുന്നതെന്നും പൗരത്വസംബന്ധമായ രേഖകളൊന്നും ചോദിക്കുന്നിെല്ലന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

രാജ്യത്തെ സ്ഥിരതാമസക്കാരുടെ രജിസ്റ്ററാണ്, 1955ലെ പൗരത്വ നിയമത്തിെൻറയും 2003ലെ പൗരത്വചട്ടത്തിെൻറയും അടിസ്ഥാനത്തിൽ തയാറാക്കുന്ന ദേശീയ ജനസംഖ്യാ പട്ടിക. രാജ്യത്ത് സ്ഥിരതാമസമുള്ള മുഴുവൻപേരും പട്ടികയിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. പതിറ്റാണ്ട് കൂടുേമ്പാൾ നടത്തുന്ന സെൻസസിൽനിന്ന് ഭിന്നമാണിത്. 2010ലും 2015ലും രണ്ട് ഘട്ടങ്ങളിലായി ദേശീയ ജനസംഖ്യാ പട്ടിക തയാറാക്കിയിരുന്നു.

ഒരു പ്രദേശത്ത് ആറുമാസമായി താമസിക്കുന്നവരെയും അടുത്ത ആറുമാസം താമസിക്കാനുദ്ദേശിക്കുന്നവരെയും ആ പ്രദേശത്തുകാരായി പട്ടികയിൽ ഉൾപ്പെടുത്തും. ഒാരോ പ്രാദേശിക രജിസ്ട്രാറിെൻറയും അധികാരപരിധിയിൽ താമസിക്കുന്ന മുഴുവനാളുകളുടെയും വിവരശേഖരണത്തിനായി 2020 ഏപ്രിൽ ഒന്നു മുതൽ 2020 സെപ്റ്റംബർ 30 വരെ ഉദ്യോഗസ്ഥർ വീടുകളിലെത്തും. ആധാറിൽനിന്ന് ഭിന്നമായി ബയോമെട്രിക് വിവരങ്ങൾക്കൊപ്പം കുടുംബത്തിെൻറയും ആശ്രിതരുടെയുമടക്കമുള്ള വിശദവിവരങ്ങൾ ശേഖരിക്കും. വ്യക്തിയുടെ 15 വിവരങ്ങൾ ശേഖരിക്കും.

തുടർന്ന് വില്ലേജ്, സബ്ജില്ല, ജില്ല, സംസ്ഥാന, ദേശീയതലങ്ങളിൽ ജനസംഖ്യാ പട്ടിക തയാറാക്കും. എൻ.പി.ആറിന് ആധാരമായ പൗരത്വ ചട്ടപ്രകാരം ബയോമെട്രിക് വിവരം ശേഖരിക്കുന്നതിന് തടസ്സമുണ്ടാകുമെന്ന് കരുതിയാണ് സവിശേഷ തിരിച്ചറിൽ അതോറിറ്റിയുടെ (യു.െഎ.ഡി.െഎ) സഹായം തേടിയിരിക്കുന്നത് എന്നാണ് മന്ത്രാലയ വൃത്തങ്ങൾ പറയുന്നത്.

എൻ.പി.ആറും എൻ.ആർ.സിയും: അഭ്യൂഹങ്ങൾക്ക് സ്ഥിരീകരണമില്ല
ന്യൂഡൽഹി: അസം മാതൃകയിൽ രാജ്യവ്യാപകമായി പൗരത്വപ്പട്ടികയുണ്ടാക്കുമെന്ന രാഷ്ട്രപതിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തിൽ, ജനസംഖ്യ പട്ടിക (എൻ.പി.ആർ) വിജ്ഞാപനം പൗരത്വപ്പട്ടിക(എൻ.ആർ.സി)യുടെ മുന്നൊരുക്കമാണെന്ന അഭ്യൂഹങ്ങൾക്ക് സ്ഥിരീകരണമില്ല. അതേസമയം, ഇൗമാസം 31ന് പൗരത്വപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനാൽ അസമിൽ ജനസംഖ്യ പട്ടിക ഉണ്ടാക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ജനസംഖ്യ പട്ടിക സംബന്ധിച്ച വിജ്ഞാപനത്തിൽ പൗരത്വപ്പട്ടികയെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ഒന്നും പറയുന്നില്ല. രണ്ടിനെയും ബന്ധിപ്പിക്കുന്ന തരത്തിൽ ഉത്തരവുകളുമിറക്കിയിട്ടില്ല. എൻ.പി.ആറും എൻ.ആർ.സിയും തമ്മിൽ ബന്ധമില്ലെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുേമ്പാൾ ആദ്യത്തേത് രണ്ടാമത്തെ പ്രക്രിയയുടെ അടിസ്ഥാനമാകുമെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് മറ്റു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, പൗരത്വസംബന്ധിയായ രേഖകൾ ജനസംഖ്യ പട്ടികക്ക് ചോദിക്കുന്നില്ലെന്നും സെൻസസിനൊപ്പം ഇൗ സർവേ പൂർത്തിയാക്കാനാണ് നിർദേശമെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞത്.

40 ലക്ഷം പേർ കരട് പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായ അസമിൽ ആഗസ്റ്റ് 31ന് അന്തിമ പൗരത്വപ്പട്ടിക പുറത്തിറക്കാനിരിക്കെയാണ് ജനസംഖ്യ പട്ടികയുടെ വിജ്ഞാപനമിറങ്ങിയത്. 17ാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കംകുറിച്ച് മോദി സർക്കാറിെൻറ നയം വ്യക്തമാക്കിയപ്പോൾ ദേശീയ പൗരത്വപ്പട്ടിക മുൻഗണന നോക്കി തയാറാക്കാൻ തീരുമാനിച്ചതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞിരുന്നു. അതിനു മുമ്പും ശേഷവും ആഭ്യന്തരമന്ത്രി അമിത് ഷായും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

മാത്രമല്ല, വിദേശികളെന്ന് കണ്ടെത്തുന്നവരെ മാത്രം തടവിലാക്കാനായി അസം മാതൃകയിൽ ജയിലുകളല്ലാതെ പ്രത്യേക തടവറകൾ നിർമിക്കാൻ ആഭ്യന്തര മന്ത്രാലയം മുഴുവൻ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. കർണാടകയിൽ ഇത്തരമൊരു തടവറയുടെ പണി ഏറക്കുറെ പൂർത്തിയായിട്ടുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsNational Register of CitizensNRCNational Population registernpr
News Summary - National Register of Citizens National Population register- India News
Next Story