ദേശീയപാത വികസനം: കേന്ദ്രവും സംസ്ഥാനവും ധാരണപത്രം ഒപ്പുവെച്ചു
text_fieldsന്യൂഡൽഹി: ദേശീയപാത-66െൻറ വികസനവുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ന്യൂഡൽഹിയിൽ ധാരണപത്രം ഒപ്പുെവച്ചു. ഭൂമി ഏറ്റെടുക്കലിെൻറ 25 ശതമാനം ചെലവ് കേരളം ഏറ്റെടുക്കാമെന്ന് നേരത്തേ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് ചർച്ച നടത്തുകയും ചെയ്തു.
നടപടി വൈകുന്നതിന് ഉദ്യോഗസ്ഥരെ ഗഡ്കരി ശാസിച്ചതിനു പിന്നാലെ തിടുക്കത്തിൽ കേരളത്തിെൻറ നിർദേശത്തിന് അനുസൃതമായി ഉത്തരവിറങ്ങി. അതിെൻറ തുടർച്ചയാണ് ധാരണപത്രം. പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കമലവർധന റാവുവും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ ജോയൻറ് സെക്രട്ടറി അമിത് ഘോഷുമാണ് ധാരണപത്രത്തിൽ ഒപ്പുെവച്ചത്. ദേശീയപാത അതോറിറ്റി ജനറൽ മാനേജർ അലോക് ദീപാങ്കർ പങ്കെടുത്തു.
ദേശീയപാത-66 ല്‍ തലപ്പാടി മുതല്‍ കഴക്കൂട്ടം വരെ 13 ഭാഗങ്ങളിലായി 526 കിലോമീറ്റർ ദൂരം ആറുവരി പാതയായാ ണ് വികസിപ്പിക്കുന്നത്. തലപ്പാടി മുതല്‍ ചെങ്ങള വരെ 39 കിലോമീറ്റർ. ചെങ്ങള മുതല്‍ നീലേശ്വരം വരെ 37 കിലോമീറ്റർ. പേരോള് - തളിപ്പറമ്പ് സ്ട്രെച്ചില്‍ 40 കിലോമീറ്റർ. തളിപ്പറമ്പ് മുതല്‍ മുഴുപ്പിലങ്ങാട് വരെ 36 കിലോമീറ്റർ.
അഴിയൂര്‍ മുതല്‍ വെങ്ങളം വരെ 39 കി. മീ, രാമനാട്ടുകര മുതല്‍ കുറ്റിപ്പുറം വരെ 53 കി. മീ, കുറ്റിപ്പുറം മുതല്‍ കപ്പിരികാട് വരെ 24 കി.മീ, കപ്പിരികാട് മുതല്‍ ഇടപ്പള്ളി വരെ 89 കി. മീ, തുറവൂര്‍ മുതല്‍ പറവൂര്‍ വരെ 38 കി. മീ, പറവൂര്‍ മുതല്‍ കൊറ്റന്‍കുളങ്ങര വരെ 38 കി.മീ, കൊറ്റന്‍കുളങ്ങര മുതല്‍ കൊല്ലം ബൈപാസിെൻറ തുടക്കം വരെ 32 കി.മീ, കൊല്ലം ബൈപാസ് മുതല്‍ കടമ്പാട്ടുകോണം വരെ 32 കി. മീ, കടമ്പാട്ടുകോണം മുതല്‍ കഴക്കൂട്ടം വരെ 29 കിലോമീറ്റർ.
45 മീറ്റര്‍ വീതിയിൽ കേരളത്തിലെ ദേശീയപാത വികസിപ്പിക്കുന്നതിനുള്ള നടപടികൾ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതർ വിശദീകരിച്ചു. ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരും ദേശീയപാത ഉദ്യോഗസ്ഥരും കേരളത്തില്‍ എത്തി നടപടിക്രമങ്ങള്‍ക്ക് അന്തിമരൂപം നല്‍കും. ഭൂമി ലഭ്യതയുടെ പ്രശ്നം കണക്കിലെടുത്ത് രൂപകൽപനയിൽ പരമാവധി മാറ്റം വരുത്തി ദേശീയപാത വികസനം നടപ്പാക്കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.