ബാലാക്കോട്ടിൽ എന്ത് സംഭവിച്ചു; രാജ്യം അറിയാൻ ആഗ്രഹിക്കുന്നുവെന്ന് മമത
text_fieldsകൊൽക്കത്ത: ജവാൻമാരുടെ ജീവന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തേക്കാൾ വിലയുണ്ടെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എങ്കിലും ഇന്ത്യൻ വ്യോമാക്രമണത്തിന് ശേഷം പാകിസ്താനിലെ ബാലാക്കോട്ടിൽ എന്ത് സംഭവിച്ചുവെന്ന് അറിയാൻ രാജ്യത്തിന് താൽപര്യമുണ്ടെന്ന് മമത കൂട്ടിച്ചേർത്തു. ഇന്ത്യൻ വ്യോമാക്രമണത്തിൽ പാകിസ്താനിൽ കാര്യമായ നാശ നഷ്ടങ്ങളുണ്ടായില്ലെന്ന് വിദേശ മാധ്യമങ്ങളിൽ വാർത്തകൾ വരുന്നതിനിടെയാണ് മമതയുടെ പ്രസ്താവന.
വ്യോമാക്രമണത്തിൽ 300 മുതൽ 350 പേർക്ക് വരെ ജീവൻ നഷ്ടമായിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ന്യൂയോർക്ക് ടൈംസിലേയും വാഷിങ്ടൺ പോസ്റ്റിലെയും ലേഖനങ്ങളിൽ അത്രത്തോളം നാശ നഷ്ടം ഉണ്ടായില്ലെന്നാണ് വ്യക്തമാക്കുന്നത്. മറ്റൊരു വിദേശ മാധ്യമം റിപ്പോർട്ട് ചെയ്തത് ഒരാൾക്ക് മാത്രമേ പരിക്ക് പറ്റിയുള്ളു എന്നുമാണെന്നും മമത പറഞ്ഞു.
ഇൗയൊരു സാഹചര്യത്തിൽ വ്യോമാക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്നും എവിടെയാണ് സൈന്യം ബോംബിട്ടതെന്നും ആക്രമണം ലക്ഷ്യം കണ്ടോയെന്നും രാജ്യം അറിയാൻ ആഗ്രഹിക്കുന്നു. അതിനുള്ള അവകാശം ഇന്ത്യയിലെ ജനങ്ങൾക്ക് ഉണ്ടെന്നും മമത വ്യക്തമാക്കി.
പാകിസ്താനിൽ നടത്തിയ വ്യോമാക്രമണത്തിൽ 300 മുതൽ 350 പേർ വരെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നു. വ്യോമാക്രമണത്തിൽ ജെയ്ശെ മുഹമ്മദിെൻറ തീവ്രവാദ പരിശീലന ക്യാമ്പുകളിലൊന്ന് തകർത്തുവെന്നും സൈന്യം അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.