കോപ്ടർ വിവാദം: മുഹമ്മദ് മുഹ്സിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ ഹൈകോടതിയിൽ
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികേ ാപ്ടർ പരിശോധിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കർണാടക കേഡർ െഎ.എ.എസ് ഉദ്യോഗ സ്ഥനായ മുഹമ്മദ് മുഹ്സിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ ഹൈകോടതിയെ സമീപിച്ചു. മു ഹ്സിനെതിരായ അച്ചടക്ക നടപടി സ്റ്റേ ചെയ്ത സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ ്യൂണൽ ബംഗളൂരു ബെഞ്ചിെൻറ ഉത്തരവ് ചോദ്യം ചെയ്താണ് ഹരജി.
ഏപ്രിലിൽ ഒഡിഷയിലെ സമ്പൽപുരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്ടർ പരിശോധിക്കുകയും വിഡിയോയിൽ പകർത്തുകയും ചെയ്തത് പ്രധാനമന്ത്രിയുടെ പരിപാടി 20 മിനിറ്റ് വൈകാനിടയാക്കിയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടി. അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിെൻറ നടപടി നിയമവിരുദ്ധവും അതിെൻറ അധികാര പരിധിക്ക് പുറത്തുള്ളതുമാണ്.
തെരഞ്ഞെടുപ്പ് സമാപിക്കാനിരിക്കെ ട്രൈബ്യൂണൽ ഉത്തരവ് രാജ്യത്തെ മുഴുവൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും സ്വാധീനിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശങ്ങളെ ഗൗരവത്തോടെ സമീപിക്കാതിരിക്കുന്ന സ്ഥിതി സംജാതമാവുമെന്നും കമീഷൻ ആരോപിച്ചു.
ഹരജി പരിഗണിച്ച ജസ്റ്റിസ് ജോൺ മൈക്കൽ കുൻഹ, ജസ്റ്റിസ് എച്ച്.ടി. നരേന്ദ്രപ്രസാദ് എന്നിവരടങ്ങുന്ന ഹൈകോടതിയുടെ അവധിക്കാല ബെഞ്ച് മുഹമ്മദ് മുഹ്സിന് നോട്ടീസ് അയച്ചു.
മോദിയുടെ കോപ്ടർ പരിശോധിച്ചത്, എസ്.പി.ജി സുരക്ഷയുള്ള നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കരുതെന്ന കമീഷെൻറ നിർദേശത്തിെൻറ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ മുഹ്സിനെ സസ്പെൻഡ് ചെയ്തത്. ഏപ്രിൽ 16ന് സസ്പെൻഷൻ നൽകിയതോടൊപ്പം ഭാവിയിൽ തെരഞ്ഞെടുപ്പ് ചുമതലകൾ വഹിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ കർണാടക സർക്കാറിനോട് ആവശ്യപ്പെടുകയും െചയ്തു. എന്നാൽ, സസ്പെൻഷനിലായ മുഹമ്മദ് മുഹ്സിൻ ബംഗളൂരുവിലെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ സമ്പാദിക്കുകയായിരുന്നു.
കർണാടക പിന്നാക്ക ക്ഷേമ വകുപ്പിൽ ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്സിനെ തൽസ്ഥാനത്ത് ഉടൻ നിയോഗിക്കണമെന്ന് ഉത്തരവിട്ട ട്രൈബ്യൂണൽ ഇതുസംബന്ധിച്ച് നാലാഴ്ചക്കകം വിശദമായ മറുപടി സമർപ്പിക്കാൻ ഇരു കക്ഷികളോടും നിർദേശിച്ചിരുന്നു. ജൂൺ മൂന്നിന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിെൻറ ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.