മോദി നടത്തുന്നത് ‘റിയർ വ്യൂ മിറർ ഭരണം’ –രാഹുൽ ഗാന്ധി
text_fieldsബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത് റിയർ വ്യൂ മിറർ ഭരണമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബെള്ളാരിയിലെ ഹൊസപേട്ടിൽ സംഘടിപ്പിച്ച കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്തിരിപ്പൻ കാഴ്ചപ്പാടോടെ ഭരണം നടത്തുന്ന മോദി ജനങ്ങളെ അപകടങ്ങളിൽ ചാടിക്കുകയാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
റിയർ വ്യൂ മിററിൽ മാത്രം നോക്കി മോദി വാഹനമോടിക്കുന്നതുകൊണ്ടാണ് ജനം നോട്ട് പിൻവലിക്കലിെൻറയും ജി.എസ്.ടിയുടെയുമെല്ലാം അപകടത്തിൽ പെട്ടുപോകുന്നത്. രാജ്യത്തിന് ഭാവിയുടെ മാർഗദർശിയാവണം പ്രധാനമന്ത്രി. എന്നാൽ, മോദി കഴിഞ്ഞ കാലത്തിെൻറ തടവറയിൽ കഴിയുകയാണ്. ഭരണകാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടുപഠിക്കെട്ടയെന്ന് രാഹുൽ പറഞ്ഞു.
റാഫേൽ പോർവിമാന കരാർ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബംഗളൂരുവിലെ എച്ച്.എ.എല്ലിൽനിന്ന് വിമാന കരാർ തട്ടിപ്പറിച്ച് ഫ്രാൻസിലെ മോദിയുടെ സുഹൃത്തിന് നൽകിയതെന്തിനാണ്? മോദി കരാർ ഒപ്പിടുേമ്പാൾ പ്രതിരോധ മന്ത്രി ഗോവയിലായിരുന്നു. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണോ ഇൗ തീരുമാനമെന്നും അദ്ദേഹം ചോദിച്ചു. തൊഴിലില്ലായ്മയും കർഷകർ നേരിടുന്ന വിഷയങ്ങളും ദലിതുകൾക്കെതിരായ അക്രമങ്ങളുമൊക്കെയാണ് ഇന്ന് രാജ്യത്തെ പ്രധാന പ്രശ്നങ്ങൾ. എന്നാൽ, ഇതേക്കുറിച്ച് നരേന്ദ്ര മോദി പാർലെമൻറിൽ ഒരക്ഷരം മിണ്ടിയിട്ടില്ല. മോദിയോട് ചോദിച്ച നിരവധി േചാദ്യങ്ങളിൽ ഒന്നിനുപോലും അദ്ദേഹത്തിന് മറുപടി നൽകാനായില്ലെന്നും രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.