Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ തട്ടകത്തിൽ...

മോദിയുടെ തട്ടകത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി

text_fields
bookmark_border
മോദിയുടെ തട്ടകത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ ലക്ഷ്യമ ിടുന്ന തെരഞ്ഞെടുപ്പുതന്ത്രങ്ങൾക്ക് അന്തിമ രൂപം നൽകാൻ മോദിയുടെ തട്ടകത്തിൽ ചൊവ ്വാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗം. ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് പ്രതീകാത് മക സന്ദേശം നൽകാൻ കൂടി ലക്ഷ്യമിടുന്നതാണ് അഹ്മദാബാദിലെ ഒരു ദിവസത്തെ യോഗം.മഹാത്മ ഗാന്ധി, സർദാർ വല്ലഭ ഭായി പേട്ടൽ എന്നിവരുടെ സ്വദേശത്ത് പ്രവർത്തക സമിതി യോഗം നടത്തുകവഴി തെരഞ്ഞെടുപ്പിലേക്ക് സദ്ഭാവനാ സന്ദേശം നൽകാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ബി.ജെ.പിയുടെ വിഭാഗീയ രാഷ്ട്രീയത്തിന് ബദൽ സന്ദേശം എന്ന നിലയിലാണിത്.

സബർമതി ഗാന്ധി ആശ്രമത്തിൽ പ്രാർഥനാ യോഗത്തോടെയാണ് തുടക്കം. സർദാർ വല്ലഭ ഭായി പേട്ടൽ ദേശീയ സ്മാരകത്തിലാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്. 1961ൽ ഭാവ്നഗറിൽ പ്രവർത്തക സമിതി നടന്നതിനുശേഷം ഗുജറാത്ത് അതിനു വേദിയായിട്ടില്ല. 58 വർഷങ്ങൾക്കുശേഷമുള്ള പ്രവർത്തക സമിതി യോഗത്തിെൻറ രാഷ്ട്രീയ സന്ദേശം കോൺഗ്രസ് ഉയർത്തിക്കാട്ടും.

‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന സന്ദേശവുമായി പൊതുേയാഗവും സംഘടിപ്പിച്ചിട്ടുണ്ട്. എ.െഎ.സി.സി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധിയും യോഗത്തെ അഭിസംബോധന ചെയ്യും. സംവരണ പ്രക്ഷോഭം നയിച്ച പാട്ടീദാർ വിഭാഗം നേതാവ് ഹാർദിക് പേട്ടൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേരും.

ഗാന്ധിജി 1930ൽ നടത്തിയ ദണ്ഡിയാത്രയുടെ വാർഷികദിനമായ മാർച്ച് 12നാണ് പ്രവർത്തക സമിതി യോഗം അഹ്മദാബാദിൽ നടത്തുന്നത്. ഗാന്ധിജിയുടെ 150ാം ജന്മവർഷവുമാണിത്. രാജ്യത്തെ അലട്ടുന്ന വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരം പറയണമെന്ന ആവശ്യം പ്രവർത്തക സമിതി മുന്നോട്ടു വെക്കും.

രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മൻമോഹൻ സിങ് തുടങ്ങിയ നേതാക്കൾക്കു പുറമെ, കേരളത്തിൽനിന്നുള്ള പ്രവർത്തക സമിതി അംഗങ്ങളായ എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, പി.സി. ചാക്കോ എന്നിവരും അഹ്മദാബാദിൽ എത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressnarendra modiLok sabha PollBJPBJP
News Summary - narendra modi congress-india news
Next Story