Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവന്ദേമാതരത്തിന്റെ...

വന്ദേമാതരത്തിന്റെ വരികൾ വെട്ടിമാറ്റിയെന്ന് മോദി

text_fields
bookmark_border
വന്ദേമാതരത്തിന്റെ വരികൾ വെട്ടിമാറ്റിയെന്ന് മോദി
cancel
Listen to this Article

ന്യൂഡൽഹി: ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിന്റെ ചില പ്രധാന വരികൾ ബോധപൂർവം 1937ൽ ഒഴിവാക്കിയത് വിഭജനത്തിന്റെ വിത്ത് പാകിയെന്നും വിഭജന മനോഭാവം ഇപ്പോഴും രാജ്യത്തിന് വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്ദേമാതരത്തിന്റെ 150ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനംചെയ്യുകയായിരുന്നു മോദി.

ശത്രുക്കൾ ഭീകരത ഉപയോഗിച്ച് നാടിനെ ആക്രമിക്കാൻ തുനിഞ്ഞപ്പോൾ ദുർഗയുടെ രൂപം എങ്ങനെ സ്വീകരിക്കണമെന്ന് ഇന്ത്യക്ക് അറിയാമെന്ന് ലോകം കണ്ടുവെന്ന് ഓപറേഷൻ സിന്ദൂർ പരാമർശിച്ച് മോദി പറഞ്ഞു. ഇന്ദിര ഗാന്ധി ഇന്ദോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മോദി സ്റ്റാമ്പും നാണയവും പുറത്തിറക്കി. 1937ൽ ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ വന്ദേമാതരം വെട്ടിച്ചുരുക്കിയ ശേഷമാണ് ദേശീയ ഗാനമായി സ്വീകരിച്ചതെന്ന് ബി.ജെ.പി ഇന്നലെ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vande Mataramnarandra modiIndia News
News Summary - Modi says lines from Vande Mataram have been cut out
Next Story