10 എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി
text_fieldsകൊഹിമ: പാർട്ടി വിപ്പ് ലംഘിച്ച 10 നാഗാ പീപ്ൾസ് ഫ്രണ്ട് (എൻ.പി.എഫ്) എം.എൽ.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ടി.ആർ. സെലിയാങ് സ്പീക്കർക്ക് പരാതി നൽകി. ജൂലൈ 19ന് അടിയന്തര നിയമസഭ സമ്മേളനത്തിൽ പെങ്കടുക്കാതെ മാറിനിന്നതിന് നിയമസഭ ചട്ടമനുസരിച്ച് ഇവരെ അയോഗ്യരാക്കണമെന്നാണ് ആവശ്യം.
കിയാനിലീ പെസെയി, വൈ. വികേഹോ സൂ, ചോട്ടിസു സാസോ, കുസൂലുസോ നേനു, യിറ്റാച്ചു, സി.എൽ. ജോൺ, തോൻവാങ് കൊൻയാക്, പി. ലോങോൺ, ആർ. തൊഹൻബ, ടൊറെച്ചു എന്നിവർക്കെതിരെയാണ് പരാതി. വിശ്വാസ വോെട്ടടുപ്പിനായി അടിയന്തര യോഗം വിളിച്ചെങ്കിലും മുൻ മുഖ്യമന്ത്രി ഷുർഹോസ്ലി ലെയ്സിയസ്റ്റുവിെൻറ നേതൃത്വത്തിൽ ഇവർ വിട്ടുനിൽക്കുകയായിരുന്നു.
ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതെവന്നതോടെ സെലിയാങ്ങിനെ ഗവർണർ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ചു. രണ്ടു ദിവസത്തിനുശേഷം നടന്ന വോെട്ടടുപ്പിൽ 59ൽ 47 വോട്ടും നേടിയാണ് എൻ.പി.എഫുകാരനായ സെലിയാങ് അധികാരത്തിലെത്തിയത്. പത്ത് എൻ.പി.എഫ് എം.എൽ.എമാർ സെലിയാങ്ങിനെതിരെ വോട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.