Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാജ്യവ്യാപക കർഷകപ്രക്ഷോഭം തുടങ്ങി
cancel

ന്യൂഡൽഹി: രാജ്യത്ത് കർഷകപ്രക്ഷോഭം ശക്തിപ്പെടുന്നു. കേന്ദ്ര സർക്കാറിെൻറ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്  കർഷക സംഘടനകളുടെ കൂട്ടായ്മയായ കിസാൻ ഏക്താ മഞ്ചിെൻറയും രാഷ്ട്രീയ കിസാൻ മഹാസംഘിെൻറയും നേതൃത്വത്തിൽ 10 ദിവസം നീളുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് വെള്ളിയാഴ്ച തുടക്കമായി. കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് തുടങ്ങിയ സമരത്തിെൻറ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ  പാൽ, പച്ചക്കറി, പഴവർഗങ്ങളുടെ വിതരണം തടഞ്ഞു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഗ്രാമങ്ങൾ സ്തംഭിപ്പിക്കുന്നതടക്കമുള്ള മാർഗവുമായി  കൂടുതൽ കർഷകർ സമരരംഗത്തുള്ളത്. മഹാരാഷ്ട്രയിലെ ജില്ല ആസ്ഥാനങ്ങളെ ചുകപ്പിച്ച് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിൽ കൂറ്റന്‍ റാലികള്‍ നടന്നു.

കാർഷിക കടം എഴുതിത്തള്ളുന്നതിനുപുറമെ മിനിമം താങ്ങുവില അടക്കമുള്ള ആവശ്യങ്ങളും കർഷകർ ഉന്നയിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ സമരക്കാരെ സന്ദർശിക്കാൻ മേധാ പട്കറും അനിൽതാദവും അടക്കമുള്ള നേതാക്കളെത്തി. കഴിഞ്ഞ തവണ ആറ് കർഷകർ കൊല്ലപ്പെട്ട മാണ്ഡ്സോറിൽ സമരത്തിന് മുന്നോടിയായി കലക്ടർ സമാധാന യോഗം വിളിച്ചിട്ടുണ്ട്. പലയിടങ്ങിളിലും പാലും പച്ചക്കറികളും റോഡിലൊഴുക്കി സമരക്കാർ പ്രതിഷേധം പ്രകടിപ്പിക്കുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇന്നലെ ഏറക്കുറെ പാൽ, പച്ചക്കറി തുടങ്ങിയവ നഗരത്തിലേക്ക് വിതരണം ചെയ്യുന്നത് നിർത്തിവെച്ചത്. സമരത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും സർക്കാർ നയങ്ങളിൽ രോഷാകുലരായ കർഷകർ   ആരുടെയും പ്രേരണ കൂടാതെയാണ്  തങ്ങളുടെ ഉൽപന്നങ്ങളുടെ വിതരണം നിർത്തവെച്ചിരിക്കുന്നതെന്നും ഭാരതീയ കിസാൻ യൂനിയൻ പ്രസിഡൻറ് ബൽബീർ സിങ്ങ് രാജേവാൾ പറഞ്ഞു. അതേസമയം, ഗ്രാമങ്ങളിൽ വിൽപന തുടരും.

കഴിഞ്ഞ മാസം ചേർന്ന യോഗത്തിലാണ് 172 കർഷകക്കൂട്ടങ്ങളുടെ കൂട്ടായ്മയായ രണ്ട് സംഘടനങ്ങളും ചേർന്ന് പ്രക്ഷോഭത്തിന് രൂപം നൽകിയത്. എന്നാല്‍, പ്രബല കര്‍ഷക സംഘടനകളായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫാര്‍മേസ് അസോസിയേഷനും എം.പി രാജു ഷെട്ടിയുടെ സ്വാഭിമാന്‍ ശേത്കാരി സംഘടനയും ഇവര്‍ക്ക് ഒപ്പമില്ല. അഖിലേന്ത്യ കിസാന്‍ സഭയും രാഷ്ട്രീയ കിസാന്‍ മഹാസംഘിന് ഒപ്പമല്ല. 
മഹാരാഷ്ട്രയിൽ കടം എഴുതിത്തള്ളല്‍, ആദിവാസികള്‍ക്ക് അവരുടെ പരമ്പരാഗത കൃഷിഭൂമി നല്‍കല്‍, സ്വാമിനാഥന്‍ കമീഷന്‍ നടപ്പാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കിസാന്‍ സഭ ഒൗറംഗാബാദ്, അകോള, അഹമദ്നഗര്‍, നാന്ദഡ്, ലാത്തൂര്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ കര്‍ഷക റാലി സംഘടിപ്പിച്ചത്. ഇത് തുടക്കമാണെന്നും വരുംദിവസങ്ങളില്‍ ജില്ല, താലൂക്ക് ഭരണകേന്ദ്രങ്ങളില്‍ കൂടുതല്‍ ധര്‍ണയും ഘെരാേവായും നടക്കുമെന്ന് കിസാന്‍സഭ വൃത്തങ്ങള്‍ പറഞ്ഞു. അകോളയില്‍ 5,000ത്തോളം പേരാണ് റാലിയില്‍ പങ്കെടുത്തത്. കഴിഞ്ഞ മാർച്ചില്‍ നാസിക്കില്‍നിന്ന് മുംബൈയിലേക്ക് ആയിരങ്ങള്‍ അണിനിരന്ന ലോങ് മാർച്ച് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. അന്ന് സര്‍ക്കാര്‍ അംഗീകരിച്ച ആവശ്യങ്ങള്‍ ഇതുവരെ പാലിച്ചിട്ടില്ല. ഇതേത്തടര്‍ന്നാണ് വീണ്ടും സമരം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsFarmer agitationindia strike
News Summary - n nation-wide strike, over 100 groups demand complete loan waiver-India news
Next Story