മുസഫർപുർ അഭയകേന്ദ്ര പീഡനം: മുൻ മന്ത്രി മഞ്ജു വർമ കീഴടങ്ങി
text_fieldsന്യൂഡൽഹി: മുസഫർപുർ അഭയകേന്ദ്രത്തിൽ പെൺകുട്ടികൾ ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും ഇരയായ സംഭവത്തിൽ ബിഹാർ മുൻ മന്ത്രി മഞ്ജു വർമ കീഴടങ്ങി. ബഗുസാരെ കോടതി മുമ്പാകെയാണ് സാമൂഹികക്ഷേമ മുൻ മന്ത്രി മഞ്ജു വർമ കീഴടങ്ങിയത്. സുപ്രീംകോടതിയുടെ വിമർശനത്തിന് പിന്നാലെ മഞ്ജുവർമയെ കണ്ടെത്താൻ കഴിഞ്ഞ ഒരു മാസമായി പൊലീസിന് കഴിഞ്ഞിരുന്നില്ല.
അഭയ കേന്ദ്രത്തിലെ പീഡനം പുറത്തു വന്നതിനെ തുടർന്നാണ് മന്ത്രിസ്ഥാനം മഞ്ജു വർമ രാജിവെച്ചത്. നേരത്തെ മഞ്ജു വർമയുടെ ഭർത്താവ് ചന്ദ്രശേഖർ വർമയെ കണ്ടെത്താൻ വൈകുന്നതിൽ സുപ്രീംകോടതി സി.ബി.െഎയെ വിമർശിച്ചിരുന്നു. തുടർന്ന് ചന്ദ്രശേഖർ വർമ കീഴടങ്ങി.
34ലേറെ പെൺകുട്ടികളാണ് അഭയകേന്ദ്രത്തിൽ പീഡിപ്പിക്കപ്പെട്ടത്. കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരായ സേവാ സങ്കൽപ ഏവം വികാസ് സമിതിയുടെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് മാനസികവും ശാരീരികവും ലൈംഗികവുമായി പീഡിപ്പിച്ചെന്നാണ് ആരോപണം.
അഭയകേന്ദ്രം നടത്തിപ്പുകാരൻ ബ്രജേഷ് താക്കൂർ, ജില്ലാ ബാലസംരക്ഷണ ഒാഫിസർ രവി കുമാർ റോഷൻ, ബാലക്ഷേമ സിമിതിയംഗം വികാസ് കുമാർ, വനിത ജീവനക്കാരും അടക്കം 10 പേർ പോക്സോ അടക്കമുള്ള വകുപ്പുകൾ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.