Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസഫര്‍പൂര്‍...

മുസഫര്‍പൂര്‍ അഭയകേന്ദ്രം പീഡനം; പ്രതികൾക്കെതിരെ കോടതി കുറ്റംചുമത്തി

text_fields
bookmark_border
Muzaffarpur-Shelter-home
cancel

ന്യൂഡൽഹി: ബിഹാറിലെ മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ ലൈംഗിക പീഡനം സംബന്ധിച്ച കേസില െ മുഴുവൻ പ്രതികൾക്കെതിരെയും കോടതി കുറ്റം ചുമത്തി. ഡൽഹി അഡീഷനൽ സെഷൻസ് കോടതി ജ ഡ്ജി സൗരഭ് കുൽഷ്റേസ്ഥയാണ് കേസിൽ വിചാരണ നേരിടുന്ന 21 പ്രതികൾക്കുമെതിരെ ബലാത്സംഗം, ലൈംഗിക പീഡനം, മയക്കുമരുന്ന് നൽകൽ, ഭീഷണിപ്പെടുത്തൽ എന്നി കുറ്റങ്ങൾ നിലനിൽക്കുന്നതായി വ്യക്തമാക്കിയത്.

കുറ്റകരമായ ഗൂഢാലോചന, ബലാത്സംഗം എന്നീ കുറ്റങ്ങൾക്ക് പുറമെ പോക്സോ വകുപ്പുകൾ അനുസരിച്ചുള്ള കേസും നിലനിൽക്കുന്നതായി കോടതി വ്യക്തമാക്കി. മുഖ്യപ്രതിയായ ബ്രജേഷ് താകുറിനെതിരെ ശക്തമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ബിഹാറിൽനിന്ന് കേസ് കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ന്യൂഡൽഹിയിലെ പോക്സോ കോടതിയിലേക്ക്  മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടത്. 2018 മേയ് 31നാണ് പീഡനവാർത്തകൾ പുറത്തുവന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casemalayalam newsMuzaffarpur Shelter Home Rape Case
News Summary - Muzaffarpur Shelter home Rape Case -India News
Next Story