മുസ്ലിംകളെ ജിമ്മിൽ പ്രവേശിപ്പിക്കരുത്, വിദ്വേഷ പരാമർശവുമായി സബ് ഇൻസ്പെക്ടർ
text_fieldsഭോപ്പാല്‍: ഭോപ്പാലില്‍ മുസ്‌ലിംകളെ ജിമ്മില്‍ പ്രവേശിപ്പിക്കരുതെന്ന വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്‌പെക്ട ദിനേശ് ശര്‍മ്മ. ജിം ഉടമയോട് ദിനേശ് ശർമ സംസാരിക്കുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മുസ്‌ലിം പരിശീലകരെയും കസ്റ്റമേഴ്‌സിനേയും ജിമ്മിലേക്ക് പ്രവേശിപ്പിക്കരുതെന്നാണ് ഇദ്ദേഹം നിർദേശം നൽകുന്നത്.
'പരിശീലനം നല്‍കാനോ സ്വീകരിക്കാനോ ഒരു മുസ്‌ലീമും ഇവിടെ വരില്ല. ഞാന്‍ നിങ്ങളോട് അത് വ്യക്തമാക്കിയിട്ടുണ്ട്' എന്ന് ദിനേശ് ശര്‍മ്മ ജിം ഉടമയോട് പറഞ്ഞു. വിഡിയോ പ്രചരിച്ചതോടെ സബ് ഇൻസ്പെക്ടറെക്കുറിച്ച ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭോപ്പാല്‍ എം.പിയും ബി.ജെ.പി നേതാവുമായ അലോക് ശര്‍മ്മ സബ് ഇന്‍സ്‌പെക്ടറുടെ പരാമര്‍ശത്തെ പിന്തുണച്ച് രംഗത്തെത്തി. 'ജിം പരിശീലകരുടെ പട്ടിക പൊലീസിന് കൈമാറും, അവര്‍ നിയമപ്രകാരം നടപടി സ്വീകരിക്കും. മധ്യപ്രദേശില്‍ മോഹന്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരുണ്ട്. ലവ് ജിഹാദും ലാന്‍ഡ് ജിഹാദും അനുവദിക്കില്ല' എന്നും അലോക് ശര്‍മ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

