മുസ്‍ലിം സ്ഥാനാർഥികൾക്ക് ടിക്കറ്റ് നൽകാത്തത് വോട്ട് ചെയ്യാത്തതിനാൽ –ബി.ജെ.പി എം.പി
text_fieldsലഖ്നോ: ഉത്തർ പ്രദേശിൽ മുസ്‍ലിം സ്ഥാനാർഥികൾക്ക് ബി.ജെ.പി ടിക്കറ്റ് നൽകാത്തത് മുസ്ലിംകൾ ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തതുകൊണ്ടാണെന്ന് രാജ്യസഭ അംഗം വിനയ് കത്യാർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അയോധ്യയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംകൾ ബി.ജെ.പിയിൽ നിന്ന് ഒരു അകലം പാലിക്കുന്നു. അവർ പാർട്ടിക്ക് വോട്ട് ചെയ്യുന്നില്ല. പിന്നെന്തിന് പാർട്ടി അവർക്ക് ടിക്കറ്റ് നൽകണം. ഒരു ദിവസം അവർ ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ തുടങ്ങും. അന്ന് അവർക്ക് നല്ലപോലെ ബി.ജെ.പി ടിക്കറ്റ് നൽകുകയും ചെയ്യും. യു.പിയിൽ ബി.ജെ.പി അധികാരത്തിൽ വരുകയാണെങ്കിൽ പാർലമെൻറ് നിയമ നിർമാണത്തിലൂടെ അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമാകുമെന്നും കത്യാർ പറഞ്ഞു.
നേരത്തെ ടി.വി അഭിമുഖത്തിൽ മുസ്‍ലിം വിഭാഗത്തില്‍ നിന്ന് ഒരാള്‍ക്കും ടിക്കറ്റ് നല്‍കാത്തത് ബി.ജെ.പിക്ക് സംഭവിച്ച വലിയ പിഴവാണെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി പറഞ്ഞിരുന്നു. മുസ്‍ലിം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാത്തത് തെറ്റായ സന്ദേശം നല്‍കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിെൻറ അഭിപ്രായത്തെ അനുകൂലിച്ചായിരുന്നു ഉമാഭാരതിയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
