Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ക്ഷേത്ര മൈതാനത്ത്...

‘ക്ഷേത്ര മൈതാനത്ത് നിർമിച്ച പള്ളികളിൽ നിന്ന് സ്വയം ഒഴിഞ്ഞുപോകുന്നതാണ് നല്ലത്’; മുസ്‍ലിംകൾക്ക് ഭീഷണിയുമായി ബി.ജെ.പി എം.എൽ.എ

text_fields
bookmark_border
KS Eshwarappa
cancel

‌ന്യൂഡൽഹി: ക്ഷേത്ര മൈതാനത്ത് നിർമിച്ച പള്ളികളിൽ നിന്ന് മുസ്‍ലിംകളെ പുറത്താക്കുമെന്ന വിവാദ പരാമർശവുമായി ശിവമോ​ഗയിലെ ബി.ജെ.പി എം.എൽ.എ കെ.എസ്. ഈശ്വരപ്പ. മുസ്‍ലിംകൾ ഒഴിഞ്ഞുപോകാൻ തയാറാകാത്ത പക്ഷം വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെലഗാവിയിൽ നടന്ന യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഈശ്വരപ്പയുടെ പരാമർശം. അയോധ്യക്ക് പുറമെ മറ്റ് രണ്ട് സ്ഥലങ്ങൾ കൂടി പരി​ഗണനയിലുണ്ട്. അതിലൊന്ന് മഥുരയിലെ ഷാഹി ഈദ്​ഗാഹ് ആണ്. കോടതി വിധി വന്നാൽ ഉടൻ ക്ഷേത്ര നിർമാണം ആരംഭിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു. മുസ്‍ലിംകൾ പള്ളികളിൽനിന്ന് സ്വയം ഒഴിയുന്നതാണ് നല്ലത്. അല്ലാത്തപക്ഷം കനത്ത പ്ര​ത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും നാശനഷ്ടങ്ങളുടെ കണക്കിൽ വ്യക്തതയുണ്ടായെന്ന് വരില്ലെന്നും ഈശ്വരപ്പ പറഞ്ഞതായാണ് റിപ്പോർട്ട്.

നേരത്തെയും മുസ്‍ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയതിലൂടെ വിവാദനായകനാണ് കെ.എസ്. ഈശ്വരപ്പ. കഴിഞ്ഞ വർഷം ഡിസംബറിലും ഇയാൾ സമാന പരാമർശവുമായി രം​ഗത്തെത്തിയിരുന്നു. ക്ഷേത്ര ഭൂമിയിൽ പണിത പള്ളികൾ നിലനിൽക്കാൻ അനുവദിക്കില്ലെന്നും അവ പൊളിച്ചുനീക്കുമെന്നുമായിരുന്നു ഈശ്വരപ്പയുടെ പരാമർശം. കർണാടക തെരഞ്ഞെടുപ്പ് വേളയിൽ വിജയിക്കാൻ തങ്ങൾക്ക് മുസ്‍ലിം വോട്ടുകൾ ആവശ്യമില്ലെന്നും ഈശ്വരപ്പ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaIslamophobiaMuslimsBJP
News Summary - Muslims better leave mosques built in the land of temples; consequences will be high says BJP MLA
Next Story