കലാപദേശത്തുനിന്ന് ഗർഭിണിയായ ഹിന്ദുയുവതിയെ ആശുപത്രിയിലെത്തിച്ച് മുസ്ലിം യുവാവ്
text_fieldsഹൈലാകാൻഡി(അസം): കലാപബാധിത ദേശത്തുകൂടെ കർഫ്യൂ ദിനത്തിൽ പേറ്റുനോവിൽ പുളയുന്ന അ യൽക്കാരിയുമായി ഓട്ടോയിൽ കുതിക്കുേമ്പാൾ ആശുപത്രിയിൽ എത്തുന്നതുവരെ ഒരാപത്ത ും സംഭവിക്കരുതേയെന്ന പ്രാർഥനയായിരുന്നു മഖ്ബൂൽ എന്ന യുവാവിെൻറ ഉള്ളിൽ.
തൊട്ടു മുമ്പത്തെ ദിവസങ്ങളിൽ രണ്ടുപേരുടെ ജീവനെടുത്ത കലാപസാഹചര്യം ഇതര സമുദായക്കാരി യായ ആ യുവതിക്ക് രക്ഷയൊരുക്കുന്നതിൽനിന്ന് മഖ്ബൂലിനെ പിന്തിരിപ്പിച്ചില്ല. ഒടു വിൽ പ്രാർഥനപോലെ സുഖപ്രസവത്തിലൂടെ അവൾ ആരോഗ്യവാനായ ആൺകുഞ്ഞിന് ജന്മം നൽകി. കല ാപനാളുകളിലൊന്നിൽ പിറന്ന അവന് മാതാപിതാക്കൾ ശാന്തിയെന്ന് പേരിട്ടു.
രണ്ടുദിവസം മുമ്പാണ് അസമിലെ ഹൈലാകാൻഡിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. രണ്ടുപേരുടെ മരണത്തിലാണത് കലാശിച്ചത്. 15 പേർക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങളും കടകളും കത്തിച്ചു. തുടർന്ന് പ്രദേശത്ത് കർഫ്യൂ ഏർെപ്പടുത്തിയ സമയത്താണ് റുബോൺ ദാസിെൻറ ഭാര്യ നന്ദിതക്ക് പേറ്റുനോവ് തുടങ്ങിയത്. പരിഭ്രാന്തനായ റുബോൺ ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ സഹായത്തിനു വിളിച്ചുനോക്കി.
ആംബുലൻസിനായി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഹൈലാകാൻഡി നഗരത്തിലാണ് ആശുപത്രി. ആരെങ്കിലും സഹായിക്കാനെത്തുമെന്ന് റുബോൺ വേദനയിൽ പിടയുന്ന ഭാര്യയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇതിനിടെയാണ് അയൽവാസിയായ മഖ്ബൂൽ വിവരമറിഞ്ഞ് തെൻറ ഓട്ടോയുമായി ആ പാെഞ്ഞത്തിയത്. ആളൊഴിഞ്ഞ നിരത്തിലൂടെ നന്ദിതയുമായി മഖ്ബൂൽ കുതിക്കുകയായിരുന്നു.
മഖ്ബൂലിെൻറ അവസരോചിതമായ ഇടപെടലിനൊടുവിൽ ആശുപത്രിയിൽവെച്ച് നന്ദിതക്കും റുബോണിനും ആൺകുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ അയൽക്കാരായ ആ നല്ല സുഹൃത്തുക്കൾ ആശ്വാസ നെടുവീർപ്പയച്ചു.
റുബോൺ തന്നെയാണ് മകന് ശാന്തിയെന്ന പേര് നിശ്ചയിച്ചത്. കലാപത്തിെൻറ മുറിവുകളിലേക്കുള്ള ആശ്വാസലേപനമെന്നപോലെ ആ വാർത്ത നാട്ടിൽ പരന്നു. ഹിന്ദു-മുസ്ലിം സാഹോദര്യത്തിെൻറ ഉദാത്ത മാതൃകയെന്നാണ് സംഭവത്തെ ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഭാസ്കർ ദാസ് വിശേഷിപ്പിച്ചത്. നാട്ടിലേക്ക് സമാധാനം തിരികെ കൊണ്ടുവരാൻ ‘ശാന്തി’ക്കായേക്കുമെന്ന പ്രതീക്ഷയിലാണ് സമാധാനകാംക്ഷികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.