Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഥുരയിലെ 'വെളുത്ത...

മഥുരയിലെ 'വെളുത്ത കെട്ടിടം' മുസ്ലിംകൾ ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്ന് യു.പി മന്ത്രി

text_fields
bookmark_border
മഥുരയിലെ വെളുത്ത കെട്ടിടം മുസ്ലിംകൾ ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്ന് യു.പി മന്ത്രി
cancel

മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിക്ക് സമീപമുള്ള 'വെളുത്ത കെട്ടിടം' (സഫേദ് ഭവൻ) ഹിന്ദുക്കൾക്ക് കൈമാറാൻ മുസ്ലിം സമുദായം മുന്നോട്ട് വരണമെന്ന് ഉത്തർപ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. ഡിസംബർ ആറിന് ബാബരി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികൾ പൊളിച്ചതിന്‍റെ ഓർമദിനത്തിൽ മഥുരയിലെ ശാഹി ഈദ് ഗാഹിൽ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ തീവ്ര സംഘടനകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി മന്ത്രി രംഗത്ത് വന്നിരിക്കുന്നത്. അയോധ്യാ പ്രശ്നം കോടതി പരിഹരിച്ചെങ്കിലും കാശിയിലെയും മഥുരയിലെയും 'വെളുത്ത നിർമ്മിതികൾ' ഹിന്ദുക്കളെ വേദനിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ടിടങ്ങളിലെയും മുസ്ലിം മത ഘടനകൾ ഇതിന് പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു.

'എല്ലാ ഹിന്ദുക്കളെയും വേദനിപ്പിക്കുന്ന മഥുരയിലെ 'വെളുത്ത കെട്ടിടം' കോടതിയുടെ സഹായത്തോടെ നീക്കം ചെയ്യുന്ന ഒരു കാലം വരും. രാമനും കൃഷ്ണനും തങ്ങളുടെ പൂർവ്വികർ ആണെന്നും ബാബറും അക്ബറും ഔറംഗസേബും അക്രമികളാണെന്നും ഇന്ത്യയിലെ മുസ്ലിംകൾ വിശ്വസിക്കേണ്ടിവരുമെന്ന് ഡോ റാം മനോഹർ ലോഹ്യ പറഞ്ഞിരുന്നു. അവർ നിർമ്മിച്ച ഒരു കെട്ടിടവുമായും നിങ്ങളെ ബന്ധപ്പെടുത്തരുത്' -പാർലമെന്‍ററി കാര്യ സഹമന്ത്രി ശുക്ല തിങ്കളാഴ്ച വൈകുന്നേരം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന 'വെളുത്ത കെട്ടിടം' ഹിന്ദുക്കൾക്ക് കൈമാറാൻ മുസ്ലീം സമൂഹം മുന്നോട്ട് വരണം. ഈ ജോലി പൂർത്തിയാകുന്ന സമയം വരും. 1992 ഡിസംബർ ആറിന് കർസേവകർ രാംലല്ലയിലെ കളങ്കം നീക്കം ചെയ്തുവെന്നും ഇപ്പോൾ അവിടെ ഒരു വലിയ ക്ഷേത്രം നിർമ്മിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ അയോധ്യയിൽ ബാബറി മസ്ജിദ് തകർത്തതിനെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്. മുസ്‌ലിംകൾ "ഘർ വാപ്സി" (ഹിന്ദുമതത്തിലേക്ക് മടങ്ങുക) പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. 'രാജ്യത്തെ എല്ലാ മുസ്ലീങ്ങളും മതം മാറിയവരാണ്. അവരുടെ ചരിത്രം കണ്ടാൽ 200-250 വർഷം മുമ്പ് അവർ ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ചതായി കാണാം. അവരെല്ലാവരും 'ഘർ വാപസി' ചെയ്യുന്നത് നമുക്ക് ഇഷ്ടപ്പെടും. ഇന്ത്യയുടെ അടിസ്ഥാന സംസ്കാരം 'ഹിന്ദുത്വ' (ഹിന്ദുത്വം), 'ഭാരതീയത' എന്നിവയാണ്. അവ പരസ്പര പൂരകങ്ങളാണ് -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up ministerMathuramuslim communitysafed bhawan
News Summary - Muslim community should hand over ‘safed bhawan’ in Mathura to Hindus: UP minister
Next Story