ഭാഭോൽകറുടെ കൊലയാളികളെ പിടികൂടിയത് ഗൗരി ലങ്കേഷ് വധക്കേസിലൂടെ
text_fieldsബംഗളൂരു: ഡോ. നരേന്ദ്ര ദാഭോൽകർ കൊലക്കേസിലെ മുഖ്യപ്രതികളെ പിടികൂടാൻ സഹായമായത് ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ അമോൽ കാലെയിൽ നിന്നു കണ്ടെടുത്ത ഡയറി. ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡോ. നരേന്ദ്ര ദാഭോൽകറുടെ കൊലയാളിയായ തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയുടെ അനുഭാവിയായ സചിൻ പ്രകാശ്റാവ്, ജൽനയിലെ മുൻ ശിവസേന കോർപറേറ്ററായ ശ്രീകാന്ത് പങ്കാർക്കർ എന്നിവരെയാണ് മഹാരാഷ്ട്ര എസ്.ഐ.ടി പിടികൂടി സി.ബി.ഐക്ക് കൈമാറിയത്.
കൽബുർഗി വധക്കേസിലും കർണാടക സി.ഐ.ഡിക്ക് നിർണായക വിവരങ്ങൾ നൽകിയത് ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന എസ്.ഐ.ടിയാണ്. ദാഭോൽകർ വധക്കേസിലെ മുഖ്യപ്രതികളെ പിടികൂടിയതോടെ എം.എം. കൽബുർഗി, ഗോവിന്ദ് പൻസാരെ എന്നിവരുടെ കൊലപാതക കേസുകളുടെയും ചുരുളഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
