മാധ്യമ ഉച്ചകോടിയിൽ പെങ്കടുക്കാനെത്തിയ പാക് മാധ്യമപ്രവർത്തകയെ തിരിച്ചയച്ചു
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ നടന്ന മാധ്യമ ഉച്ചകോടിയിൽ പെങ്കടുക്കാനെത്തിയ മുതിർന്ന പാക് മാധ്യമപ്രവർത്തകയെ ഡൽഹിയിൽ നിന്നും തിരിച്ചയച്ചതായി പരാതി. ന്യൂഡൽഹിയിൽ മേയ് 10 മുതൽ12 വരെ നടന്ന 15ാമത് ഏഷ്യ മീഡിയ സമ്മിറ്റിൽ പെങ്കടുക്കാനെത്തിയ പാകിസ്താൻ ടെലിവിഷൻ പ്രവർത്തക മുനീസ ഹാഷ്മിയെയാണ് സംഘാടകർ അവഗണിച്ചത്. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.
പ്രശസ്ത പാക് കവി ഫായിസ് അഹമ്മദിെൻറ മകളാണ് 72കാരിയായ മുനീസ. ക്ഷണിക്കപ്പെട്ട അതിഥിയായാണ് മീഡിയ സമ്മിറ്റിൽ മുനീസ ഹാഷ്മിയുടെ പേര് ഉണ്ടായിരുന്നത്. പ്രാസംഗികരുടെ ലിസ്റ്റിൽ മുനീസയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും അവർക്ക് ഹോട്ടലിൽ മുറി ഒരുക്കുകയോ പരിപാടിയിൽ പേര് രജിസ്റ്റർ ചെയ്യുകയോ ചെയ്തില്ല. ഇക്കാര്യം സംഘാടകരുടെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷമാണ് മുനീസക്ക് രജിസ്േട്രഷനും ഹോട്ടൽ സൗകര്യവും ഒരുക്കിയത്. എന്നാൽ അവർ പരിപാടിയിൽ പെങ്കടുക്കാതെ ഡൽഹിയിൽ നിന്നും മടങ്ങുകയായിരുന്നു.
@PMOIndia @SushmaSwaraj
— Ali Hashmi (@Ali_Madeeh) May 12, 2018
This is your #ShiningIndia??
My 72 year old mother, daughter of #Faiz denied permission to participate in conference after being officially invited#Shamehttps://t.co/9bnc0E2OZd
ഇന്ത്യ ക്ഷണിച്ചു വരുത്തി അപമാനിക്കുകയാണ് ഉണ്ടായതെന്ന് ഫായിസ് ഫൗണ്ടേഷൻ പ്രതികരിച്ചു. കവി ഫായിസിെൻറ മകളായ തെൻറ മാതാവിനെ ഒൗദ്യോഗികമായി ക്ഷണിച്ച ശേഷം പരിപാടിയിൽ പെങ്കടുക്കുന്നത് തടഞ്ഞ ഇന്ത്യൻ നടപടി നാണക്കേടായെന്നും ഇതാണോ തിളങ്ങുന്ന ഇന്ത്യയെന്നും മുനീസയുടെ മകൻ അലി ഹാഷ്മി ട്വിറ്ററിൽ പ്രതികരിച്ചു. നരേന്ദ്രമോദി സർക്കാറിെൻറ ജനാധിപത്യവിരുദ്ധ നടപടിയാണിതെന്നും അലി ഹാഷ്മി ട്വീറ്റ് ചെയ്തു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കൊപ്പം കവി ഫായിസ് നിൽക്കുന്ന ചിത്രവും അലി ട്വിറ്ററിൽ പങ്കുവെച്ചു.
പിന്തുണച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ഫായിസ് ഫൗണ്ടേഷനും ഫായിസ് കുടുംബവും ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിനു വേണ്ടി തുടർന്നും പ്രയത്നിക്കുമെന്നും മുനീസ ഹാഷ്മി പ്രതികരിച്ചു.
അതേസമയം, വാർത്താ പ്രക്ഷേപണ മന്ത്രാലയം ഇൗ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.