Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിരപരാധിയെന്ന്...

നിരപരാധിയെന്ന് തിരിച്ചറിഞ്ഞവർ യാത്രയായി; ഫഹീം ജയിൽ മുക്തനായത് 11 വർഷത്തിനു ശേഷം

text_fields
bookmark_border
faheem-ansari-81119.jpg
cancel

മുംബൈ: ഒടുവിൽ തീവ്രവാദിയല്ലെന്ന കോടതി വിധിയിൽ 11 വർഷത്തെ കാരാഗൃഹ വാസം അവസാനിപ്പി ച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തുേമ്പാൾ തെൻറ നിരപരാധിത്വം നേരത്തേ കണ്ടറിഞ്ഞവ ർ ഭീകരരുടെ വെടിയേറ്റ് മരിച്ച വേദനയിലാണ് അൻസാരി. ദുൈബയിൽ കാലിഗ്രാഫറായിരുന്ന ഫ ഹീം 2008 ലെ രാംപുർ സി.ആർ.പി.എഫ് ക്യാമ്പ് സ്ഫോടനക്കേസിലും മുംബൈ ഭീകരാക്രമണ കേസിലും പ ്രതിയായിരുന്നു. മുംബൈ ആക്രമിച്ച ഭീകരർക്ക് നഗരത്തി‍െൻറ ഭൂപടം നൽകിയത് ഫഹീം ആണെന് നായിരുന്നു ആരോപണം.

2010ൽ മുംബൈ ഭീകരാക്രമണ കേസിൽ പ്രത്യേക കോടതി ഫഹീമിനെ വെറുതെ വിട്ടു. എന്നാൽ, രാംപുർ സ്ഫോടനക്കേസിൽ വിചാരണ നേരിട്ട ഫഹീം ജയിലിൽ തുടരുകയായിരുന്നു. ഒരാഴ്ച മുമ്പാണ് രാംപുർ കോടതി സ്ഫോടനക്കേസിൽ വിധി പറഞ്ഞത്. ഭീകരവാദ കുറ്റങ്ങൾ തള്ളിയ കോടതി വ്യാജരേഖകൾ ൈകയിൽവെച്ചതിന് 10 വർഷം തടവു വിധിച്ചു. എന്നാൽ, വിചാരണക്കിടെ 11 വർഷം ജയിലിൽ കഴിഞ്ഞത് പരിഗണിച്ച് കഴിഞ്ഞ ബുധനാഴ്ച ജയിൽ മോചിതനായി.

ജയിലിൽനിന്നിറങ്ങിയാൽ കാണാൻ ആഗ്രഹിച്ചത് തെൻറ നിരപരാധിത്വം ആദ്യമേ തിരിച്ചറിഞ്ഞ രണ്ടുപേരെയാണ്. ഭീകരാക്രമണ കേസിൽ ത‍െൻറ അഭിഭാഷകനായ ശാഹിദ് ആസ്മി. മറ്റൊന്ന് സി.ആർ.പി.എഫ് ക്യാമ്പ് സ്ഫോടന കേസിൽ യു.പി പൊലീസ് തന്നെ കുറ്റക്കാരനായി കണ്ടപ്പോൾ നിരപരാധിയാണെന്ന് പറഞ്ഞ അന്നത്തെ മഹാരാഷ്ട്ര ഭീകരവാദവിരുദ്ധ സേനതലവൻ ഹേമന്ത് കർക്കരെ.

ഭീകരാക്രണ കേസിൽ വിധി വരും മുമ്പെ ശാഹിദ് വാടക ഗുണ്ടകളുടെ വെടിയേറ്റ് മരിച്ചിരുന്നു. ഭീകരാക്രമണത്തിൽ കർക്കരെയും വെടിയേറ്റ് മരിച്ചു. ഭീകരാക്രമണത്തിന് 10 മാസം മുമ്പാണ് ഫഹീം അൻസാരിയെ ലഖ്നോവിൽനിന്ന് ഉത്തർ പ്രദേശ് പൊലീസ് പിടികൂടുന്നത്. ദുൈബയിലേക്ക് മടങ്ങാനിരുന്ന ഫഹീം സുഹൃത്തുക്കൾക്ക് വസ്ത്രങ്ങൾ വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. പിടികൂടി ഒരാഴ്ചക്കു ശേഷമാണ് രാംപുർ സ്ഫോടനക്കേസിലാണ് അറസ്റ്റെന്ന് അറിയുന്നത്. രാംപുർ സ്ഫോടക്കേസിൽ ജയിലിൽ കഴിയുേമ്പാൾ പത്രത്തിലൂടെയാണ് മുംബൈ ഭീകരാക്രണത്തിലും പ്രതിയാണെന്ന് അറിയുന്നത്.

ഭരണകൂടത്തിനെതിരെ നിയമപോരാട്ടം നടത്താനുളള ശേഷി ഇല്ലെന്നും പുതിയ ജീവിതം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഫഹീം പറഞ്ഞു. ഇനി മകളെ പഠിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ജീവിതം എങ്ങനെ വീണ്ടും കെട്ടിപ്പടുക്കുമെന്ന ചോദ്യത്തിനു മുന്നിലാണ് താനെന്നും ഫഹീം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsfaheem ansari
News Summary - Mumbai’s Faheem Ansari freed after 12 years in jail
Next Story