Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈ ലോകത്തെ...

മുംബൈ ലോകത്തെ കഠിനാധ്വാനികളുടെ നഗരം

text_fields
bookmark_border
മുംബൈ ലോകത്തെ കഠിനാധ്വാനികളുടെ നഗരം
cancel

ജനീവ:  ഉറങ്ങാത്ത നഗരം, നിലക്കാത്ത നഗരം തുടങ്ങിയ വിളിപ്പേരുകളുള്ള മുംബൈ മഹാനഗരത്തിന് ഇനി മറ്റൊരു വിശേഷണംകൂടി. കഠിനാധ്വാനികളുടെ നഗരം എന്നതാണ് അത്. സ്വിസ് ബാങ്കായ യു.എസ്.ബി നടത്തിയ പഠനത്തിലാണ് ഇൗ സവിശേഷ ബഹുമതിക്കർഹമായി ലോകത്തിെൻറ നെറുകയിൽ മുംബൈ നഗരം സ്ഥാനമുറപ്പിച്ചത്. 

ലോകത്തുടനീളമുള്ള 77 നഗരങ്ങളിൽനിന്നാണ് മുംബൈയെ ഇതിനായി െതരഞ്ഞെടുത്തത്. ഇൗ നഗരങ്ങളിലെ പ്രതിവർഷമുള്ള പ്രവൃത്തിമണിക്കൂറുകൾ മാനദണ്ഡമാക്കിയാണ്  പഠനം നടത്തിയത്.   മുംബൈയിൽ ഒരു തൊഴിലാളി  പ്രതിവർഷം ശരാശരി 3,315 മണിക്കൂർ ആണത്രെ ജോലി ചെയ്യുന്നത്. കഠിനാധ്വനികളുടെ കൂട്ടത്തിൽ മുംൈബക്കു പിന്നിൽ ഹാനോയ്, മെക്സികോ സിറ്റി, ന്യൂഡൽഹി, ബൊഗോട്ട എന്നീ നഗരങ്ങളും ഇടംപിടിച്ചു. 
ഏറ്റവും കുറഞ്ഞ മണിക്കൂറുകൾ ജോലിചെയ്യുന്നവർ ഹെൽസിങ്കി, മോസ്കോ, കോപൻഹേഗൻ, പാരിസ്, റോം എന്നീ നഗരങ്ങളിൽ ജീവിക്കുന്നവരാണ്. അതേസമയം, ഒരു മണിക്കൂറിൽ നേടുന്ന വരുമാനത്തിെൻറ കണക്കെടുത്തപ്പോൾ 77 നഗരങ്ങളിൽ 76ാം സ്ഥാനത്താണ് മുംൈബ.  ആഫ്രിക്കൻ രാജ്യങ്ങളായ നെയ്റോബിയും ലാവോസും പോലും ഇക്കാര്യത്തിൽ മുംബൈക്കു മുകളിലാണ്. യൂറോപ്യൻ നഗരങ്ങളായ റോമിലുള്ളവർ പ്രതിവർഷം  1,987 ഉം പാരിസുകാർ  1,662 ഉം  മണിക്കൂർ ആണ് തൊഴിലെടുക്കുന്നതെങ്കിൽ ഇവരുടെ ഇരട്ടിയിലധികം സമയമാണ് മുംബൈ നിവാസികൾ അധ്വാനിക്കുന്നത്. 

എന്നിട്ടും ഇവരുടെയൊന്നും ജീവിതനിലവാരത്തിെൻറ അടുത്തൊന്നും മുംബൈക്കാരന് എത്താനാവുന്നില്ല.  ന്യൂയോർക് നിവാസിക്ക് 54 മണിക്കൂർ ജോലിയെടുത്താൽ ഒരു െഎഫോൺ വാങ്ങാൻ കഴിയുമെങ്കിൽ മുംബൈവാസിക്ക് ഇതേ ഉൽപന്നം വാങ്ങാൻ 917 മണിക്കൂർ പണിയെടുക്കേണ്ടിവരുന്നു. മുടിവെട്ടാൻ ന്യൂയോർക്കുകാരന് 128മിനിറ്റും മുംബൈ നിവാസിക്ക് 228 മിനിറ്റും അധ്വാനിക്കേണ്ടിവരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. 
തൊഴിൽസമയവും അതിനുള്ള പ്രതിഫലവും തമ്മിലെ വൻ വ്യത്യാസത്തിലേക്കുകൂടിയാണ് ഇൗ പഠനം വിരൽചൂണ്ടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbaikarswork longest hours
News Summary - Mumbaikars work longest hours in the world
Next Story