മുംബൈയിലെ മരംവെട്ട്: നിയമ വിദ്യാർഥികളുടെ കത്ത് പൊതുതാൽപര്യ ഹരജിയാക്കി സുപ്രീം കോടതി
text_fieldsന്യൂഡൽഹി: മെട്രോ കാര്‍ ഷെഡ് നിര്‍മാണത്തിനായി മുംബൈ നഗരമധ്യത്തിലെ ആരെയ കോളനിയിലെ മരംമുറിക്കൽ തടയാൻ സുപ്രീംകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് അടിയന്തരമായി ഇടപെടാൻ നിയമവിദ്യാർഥികൾ ചീഫ് ജസ്റ്റിസിെൻറ വസതിയിലെത്തി. വിദ്യാർഥികൾ നൽകിയ കത്ത് പൊതുതാൽപര്യ ഹരജിയായി പരിഗണിച്ച സുപ്രീംകോടതി തിങ്കളാഴ്ച ഇതിൽ അടിയന്തര വാദം കേൾക്കാൻ തീരുമാനിച്ചു.
ദസറ അവധി കഴിഞ്ഞു കോടതി തുറക്കുേമ്പാഴേക്ക് മുഴുവൻ മരവും വെട്ടുമെന്ന് കണ്ടാണ് അടിയന്തരമായി ഇടപടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ഞായറാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ഡൽഹി കൃഷ്ണമേനാൻ മാർഗിലെ വീട്ടിെലത്തിയത്. തുടർന്ന് ചീഫ് ജസ്റ്റിസിെൻറ വസതിയിൽനിന്ന് ലഭിച്ച നിർദേശപ്രകാരം അവർ സുപ്രീംകോടതി രജിസ്ട്രാർക്ക് കത്തുനൽകി. ചീഫ് ജസ്റ്റിസ് സ്ഥലത്തില്ലാത്തതിനാലാണ് രജിസ്ട്രാർക്ക് കത്തുനൽകാൻ നിർദേശം ലഭിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.
ഹരജി നൽകി പരിഗണിക്കുകവഴി സമയം അതിക്രമിക്കുമെന്നും സാേങ്കതികതയിലേക്ക് കടക്കാതെ സുപ്രീംകോടതി പ്രത്യേക അധികാരം ഉപയോഗിച്ച് ആരെയ വനം സംരക്ഷിക്കാൻ ഇടപെടണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. പരിസ്ഥിതിക്കുവേണ്ടി നിലകൊണ്ട 29 യുവ സാമൂഹികപ്രവർത്തകരുടെ ജാമ്യം ബോംൈബ കോടതി നിഷേധിച്ചു. മരംവെട്ടു തടയാനുള്ള ആവശ്യവും കോടതി നിരസിച്ചു. അവധികഴിഞ്ഞ് കോടതി തുറക്കുേമ്പാഴേക്ക് മുഴുവൻ മരങ്ങളും െവട്ടിത്തീരും. അതുകൊണ്ടാണ് അവധിക്കാലത്ത് നിവേദനവുമായി വരാൻ നിർബന്ധിതരായതെന്നും കത്തിൽ ചൂണ്ടിക്കാട്ടി. അഞ്ചു ലക്ഷത്തോളം മരങ്ങളുള്ള ആരെയ കോളനി, നഗരത്തിെൻറ ‘ശ്വാസകോശ’മെന്നാണ് അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.