കോവിഡ്: മുംബൈയിലെ നഴ്സുമാരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി
text_fieldsമുംബൈ: കോവിഡ് ബാധിച്ച മുംബൈ സ്വകാര്യ ആശുപത്രിയിലെ മലയാളികളുൾപ്പെടെയുള്ള നഴ്സ ുമാരെ ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. നിരീക്ഷണത്തിലുള്ള 270ഒാളം പേരെ പൊതുമരാമത്ത് വകുപ്പിെൻറ അതിഥി മന്ദിരങ്ങളിലേക്കും മാറ്റിയിട്ടുണ്ട്. ജീവനക്കാർ ക്ക് വ്യാപകമായി രോഗം പടർന്നതോടെ ദക്ഷിണ മുംബൈയിലെ െവാഖാർഡ് ആശുപത്രി പൂട്ടിയിരുന്നു. ഇതേത്തുടർന്നാണ് ഇവരെ മാറ്റിയത്. 46 മലയാളി നഴ്സുമാർക്കാണ് കോവിഡ് ബാധിച്ചതെന്നാണ് വിവരം. എന്നാൽ, 26 പേരുടെ രോഗേമ അധികൃതർ സ്ഥിരീകരിച്ചിട്ടുള്ളൂ.
അതേസമയം, മഹാരാഷ്ട്രയിൽ ഏപ്രിൽ 14 വരെ അഞ്ച് പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് േരാഗികളുടെ എണ്ണം1018 ആയി. മരണം 58. ഇതുവരെ 66ഒാളം പേർക്ക് രോഗം ഭേദമായി. മുംബൈയിൽ 590 പേർക്കാണ് രോഗം ബാധിച്ചത്. 40 പേർ മരിച്ചു. ചേരി പ്രദേശമായ ധാരാവിയിൽ രണ്ടുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം രോഗംബാധിച്ച യുവതിയുടെ 80 കാരനായ പിതാവിനും 49കാരനായ സഹോദരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽനിന്നെത്തി ഗാർമെൻറ് യൂനിറ്റ് ഉടമയുടെ ഒഴിഞ്ഞ ഫ്ലാറ്റിൽ തങ്ങിയ ശേഷം കേരളത്തിലേക്ക് പോയവർ മലയാളികളാണെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു.
ഡൽഹിയിൽ തബ്ലീഗ് സംഗമത്തിൽ പങ്കെടുത്തവരായി കരുതുന്ന 150ഒാളം പേർക്കെതിരെ പൊലീസ് േകസെടുത്തു. സംഗമത്തിൽ പങ്കെടുത്തത് വെളിപ്പെടുത്തി ചികിത്സക്ക് വിധേയരാകാത്തതിനെ തുടർന്നാണ് കേസെടുത്തത്.
നിരോധനാജ്ഞ ലംഘിച്ച് ക്ഷേത്രത്തിൽ പൂജ നടത്തിയ ബി.ജെ.പി എം.എൽ.എ സുജിത് സിങ് ഠാകുറിനെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.