Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവരുന്നു;...

വരുന്നു; ജപ്പാനിൽനിന്നുള്ള  ബുള്ളറ്റ് ട്രെയിൻ 

text_fields
bookmark_border
വരുന്നു; ജപ്പാനിൽനിന്നുള്ള  ബുള്ളറ്റ് ട്രെയിൻ 
cancel

ന്യൂഡൽഹി: അത്യാധുനികസൗകര്യങ്ങളുള്ള ബുള്ളറ്റ് ട്രെയിനുകൾ ജപ്പാനിൽ നിന്ന് ഇറക്കുമതിചെയ്യാൻ റെയിൽേവ ഒരുങ്ങുന്നു. മോദിസർക്കാറിെൻറ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായാണ് 5000 കോടി ചെലവിൽ 25 ബുള്ളറ്റ് ട്രെയിനുകൾ ഇറക്കുമതി ചെയ്യുക. ജപ്പാെൻറ ‘ഇ-5 ഷിങ്കാസെൻ’ പരമ്പരയിലെ ട്രെയിനുകളാണ് താമസിയാതെ ഇന്ത്യയിലെത്തുക. മുംബൈ-അഹ്മദാബാദ് അതിവേഗ റെയിൽഇടനാഴിയിലായിരിക്കും ആദ്യത്തെ ബള്ളറ്റ് ട്രെയിൻ സർവിസ് നടത്തുകയെന്ന് റെയിൽവെ മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

731 സീറ്റുകളുള്ള ട്രെയിനിൽ നിലവിലുള്ളതിനേക്കാൾ തികച്ചും വ്യത്യസ്തമായ ടോയ്ലറ്റ് സംവിധാനങ്ങളായിരിക്കും ഉണ്ടാവുക. സ്ത്രീകൾക്കും പുരുഷന്മാർക്കും െവവ്വേറെ സൗകര്യങ്ങളുള്ള സംവിധാനങ്ങളിൽ യൂറോപ്യൻ ക്ലോസറ്റ് സൗകര്യവുമുണ്ടാവും. വസ്ത്രം മാറാനും മുഖംമിനുക്കാനും മൂന്നു ചുവരുകളിലും കണ്ണാടിയും അനുബന്ധസൗകര്യങ്ങളുമുള്ള മുറികളുമുണ്ടാവും. കുട്ടികൾക്ക് ഉയരം കുറഞ്ഞ വാഷ്ബേസിനുകളും പുരുഷന്മാർക്ക് ചുവരിൽ ഘടിപ്പിക്കുന്ന യൂറിൻ ക്ലോസറ്റുമുണ്ടാവും. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് എന്നിങ്ങനെ ഒറ്റനമ്പർ കോച്ചുകളിൽ ടോയ്ലറ്റ് സംവിധാനവും രണ്ട്, നാല്, ആറ്, എട്ട് തുടങ്ങിയ ഇരട്ടനമ്പറുള്ള കോച്ചുകളിൽ മൂത്രമൊഴിക്കാനുള്ള സൗകര്യങ്ങളുമാണുണ്ടാവുക. 10 കോച്ചുകളിൽ രണ്ടെണ്ണത്തിൽ വീൽചെയറിൽ യാത്രചെയ്യുന്നവർക്ക് പ്രത്യേക സൗകര്യങ്ങളുള്ള ടോയ്ലറ്റുകളുമുണ്ടാവും.

ബുള്ളറ്റ് ട്രെയിനിെൻറ ആദ്യയാത്ര നടക്കുന്ന മുംബൈ-അഹ്മദാബാദ്പാതയിൽ ഏഴ് കിലോമീറ്റർ കടലിനടിയിലെ തുരങ്കത്തിലൂടെയായിരിക്കും. കരയിലെ മരങ്ങൾ തിങ്ങിനിറഞ്ഞ ഭാഗങ്ങൾ സംരക്ഷിക്കുന്നതിെൻറ ഭാഗയാണ് സമുദ്രത്തിനടിയിലൂടെ തുരങ്കം നിർമിക്കുന്നത്. മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സ് സ്റ്റേഷനിൽ നിന്നാണ് തുരങ്കപാത ആരംഭിക്കുക. പദ്ധതിക്കായി ജപ്പാൻ ഇൻറർനാഷനൽ കോഒാപറേഷൻ ഏജൻസി 81 ശതമാനം വായ്പ  നൽകും. ആദ്യ 15 വർഷത്തേക്ക് 0.1 ശതമാനം പലിശക്ക് 50 വർഷത്തേക്കാണ് വായ്പ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai-Ahmedabad bullet train
News Summary - Mumbai-Ahmedabad bullet train
Next Story