Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Scorpio found outside Mukesh Ambanis home
cancel
Homechevron_rightNewschevron_rightIndiachevron_rightഅംബാനിയുടെ വീടിന്...

അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ സ്കോർപിയോ ഉടമ മരിച്ച നിലയിൽ

text_fields
bookmark_border

മുംബൈ: ആഗോള സമ്പന്നൻ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ സ്കോർപിയായുടെ ഉടമ മരിച്ച നിലയിൽ. മൻസുഖ് ഹിരണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

പാലത്തിന് മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 25നാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്േഫാടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തുന്നത്. കാറിൽനിന്ന് ജെലാറ്റിൻ സ്റ്റിക്കുകളും അംബാനി കുടുംബത്തിന് എഴുതിയ ഭീഷണി കത്തും കണ്ടെടുത്തിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ മൻസുഖ് ഹിരണിന്‍റെ വാഹനമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് മുംബൈ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഒരു വർഷമായി താൻ ഈ വാഹനം ഓടിക്കാറില്ലെന്നായിരുന്നു മൊഴി. വിൽക്കുന്നതിന് മുമ്പായി ഫെബ്രുവരി 16ന് ഓടിച്ചുനോക്കുകയും ചെയ്തു. എന്നാൽ മുലുന്ദ്-എയ്രോലി ലിങ്ക് റോഡിൽവെച്ച് കാർ കേടായതോടെ റോഡരികിൽ പാർക്ക് ചെയ്തു. അടുത്ത ദിവസം തിരിച്ചെത്തിയപ്പോൾ വാഹനം അവിടെ കാണാനില്ലായിരുന്നുവെന്നും മൊഴി നൽകിയിരുന്നു.

കൂടാതെ ഇയാൾ വിക്രോലി പൊലീസ് സ്റ്റേഷനിൽ വാഹനം മോഷണം പോയതായി കാണിച്ച് പരാതി നൽകിയിരുന്നതായി മുംബൈ െപാലീസ് കണ്ടെത്തി.

അംബാനിയുടെ വീടിന് സമീപം സ്കോർപിയോ നിർത്തിയിട്ടശേഷം ഡ്രൈവറുമായി കടന്നുകളഞ്ഞ ഇന്നോവക്കുംവേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കുകയായിരുന്നു. അർധരാത്രി സ്കോർപിയോക്ക് പിന്നാലെ വെള്ള ഇന്നോവ വരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. കർമിചാൽ റോഡിൽ വാഹനം പാർക്ക് ചെയ്ത ശേഷം ഡ്രൈവർ ഇന്നോവയിൽ കയറി രക്ഷപ്പെട്ടു. മുളുന്ദ് കവല പിന്നിട്ടശേഷം ഇന്നോവ എങ്ങോട്ടുപോയെന്ന് വ്യക്തമല്ല.

3000 ചതുരശ്ര അടിയോളം പ്രത്യാഘാതം സൃഷ്ടിക്കാൻ ശേഷിയുള്ള രണ്ടര കിലോ ജലാറ്റിൻ സ്റ്റിക്കുകളാണ് സ്കോർപിയോയിൽനിന്ന് കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന നമ്പർ പ്ലേറ്റുകളിൽ ഒന്ന് മുകേഷ് അംബാനിയുടെ ഭാര്യ നിതയുടെ വാഹനത്തിേൻറതും ശേഷിച്ചവ അംബാനിയുടെ സുരക്ഷ വാഹനങ്ങളുടേതുമാണ്. നേരത്തേ, മുകേഷി‍െൻറ വീടിനടുത്തെത്തി നിരീക്ഷണം നടത്തുകയും വാഹനങ്ങളുടെ നമ്പർ കണ്ടുവെക്കുകയും ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്. മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ് സ്കോർപിയോ നിർത്തിയിട്ടതെന്നും പൊലീസ് പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb scareMukesh Ambani
News Summary - Mukesh Ambani bomb scare owner of SUV laden with explosives found dead
Next Story