Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശ്;...

മധ്യപ്രദേശ്; പിടിവിടാതെ കോൺഗ്രസ്

text_fields
bookmark_border
മധ്യപ്രദേശ്; പിടിവിടാതെ കോൺഗ്രസ്
cancel

ഭോപാൽ: രാഷ്ട്രീയ നാടകം തുടരുന്ന മധ്യപ്രദേശിൽ കമൽനാഥ് നേതൃത്വം നൽകുന്ന കോൺഗ്രസ് സർക്കാറിെൻറ ഭാവി സുപ്രീംകോടതി വിധിക്കും. ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാൻ നൽകിയ ഹരജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. കോടതി നിർദേശങ്ങൾക്ക് അനുസരിച്ച് 12 മണിക്കൂറുകൾക്കകം സഭയിൽ വിശ്വാസം തെളിയിക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയോട് നിർദേശിക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്.

അടുത്തിടെ കർണാടകയിലും മഹാരാഷ്ട്രയിലും സുപ്രീംകോടതി വിധിയെ തുടർന്നാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്്. ഈ രണ്ട് സംഭവങ്ങളിലും ബി.ജെ.പിക്കെതിെര മറ്റ് പാർട്ടികളായിരുന്നു സുപ്രീംകോടതിയെ സമീപിച്ചതെങ്കിൽ ഇത്തവണ ബി.ജെ.പിയാണ് പരമോന്നത നീതിപീഠത്തിെൻറ സഹായം തേടുന്നത്.

തിങ്കളാഴ്ച മധ്യപ്രദേശ് നിയമസഭയിൽ നടന്ന നാടകീയ സംഭവങ്ങൾക്കു ശേഷമാണ് ബി.ജെ.പി കോടതിയിലെത്തിയത്. ഗവർണർ ലാൽജി ടണ്ഡൻ നിർദേശിച്ച പ്രകാരം മധ്യപ്രദേശ് സർക്കാർ വിശ്വാസവോട്ട് തേടണമെന്ന് ബി.ജെ.പി നിയമസഭയിൽ ആവശ്യപ്പെട്ടെങ്കിലും, സംസ്ഥാന സർക്കാർ കോവിഡിൽ ആശങ്ക അറിയിച്ചതിനാൽ സഭ മാർച്ച് 26 വരേക്ക് പിരിഞ്ഞു. എന്നാൽ, സഭ പിരിഞ്ഞശേഷം, ചൊവ്വാഴ്ചതന്നെ സർക്കാർ വിശ്വാസവോട്ട് തേടണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് നിർദേശിച്ചു. രാവിലെ 11ന് ‘വന്ദേ മാതരം’ പാടി ബജറ്റ് സമ്മേളനം തുടങ്ങിയതിനു പിന്നാലെ ഗവർണർ നയപ്രഖ്യാപന സമ്മേളനത്തിെല ഏതാനും ഭാഗം വായിച്ചു. രണ്ടു മിനിറ്റ് മാത്രമാണ് ഗവർണർ സംസാരിച്ചത്.

സംസ്ഥാനത്തെ സാഹചര്യങ്ങൾ എന്തായാലും അംഗങ്ങൾ ഭരണഘടന പാരമ്പര്യം മുറുകെ പിടിക്കണമെന്നും ജനാധിപത്യത്തിെൻറ സത്ത കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ പ്രസംഗം അവസാനിപ്പിച്ചതിനു പിന്നാലെ ബി.ജെ.പി അംഗങ്ങൾ വിശ്വാസ വോട്ടെടുപ്പ് വേണമെന്ന ആവശ്യമുന്നയിച്ചു. 22 എം.എൽ.എമാർ കോൺഗ്രസ് വിട്ട സാഹചര്യത്തിൽ വിശ്വാസവോട്ടെടുപ്പിന് തയാറാകണമെന്ന് ഗവർണർ ശനിയാഴ്ച രാത്രിതന്നെ കമൽനാഥിനോട് ആവശ്യപ്പെട്ടിരുന്നു.

സഭയിൽ ഇന്നലെ വിശ്വാസ വോട്ടെടുപ്പ് ചർച്ച ഉയർന്നതോടെ, ഇരുപക്ഷത്തും ബഹളമായി. ഇതിനിടെ പാർലമെൻററികാര്യ മന്ത്രി ഗോവിന്ദ് സിങ് കോവിഡ് വിഷയം ഉന്നയിച്ചു. ഇതു സംബന്ധിച്ച കേന്ദ്ര നിർദേശങ്ങളും അദ്ദേഹം സഭയിൽ അവതരിപ്പിച്ചു. സിങ്ങിെൻറ വാദങ്ങൾ സ്പീക്കർ എൻ.പി. പ്രജാപതി അംഗീകരിച്ച് മാർച്ച് 26 വരേക്ക് സഭ പിരിയുകയുമായിരുന്നു.

അന്നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്. മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാെൻറ നേതൃത്വത്തിൽ 106 എം.എൽ.എമാർ ഗവർണറുടെ വസതിയിലെത്തി ഉടൻ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. ഗവർണർ ചൊവ്വാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് നിർദേശിച്ചു. തുടർന്നാണ് ബി.ജെ.പി സുപ്രീംകോടതിയിലെത്തിയത്.

കർണാടക പൊലീസിെൻറ സഹായത്തോടെ ബി.ജെ.പി കോൺഗ്രസ് എം.എൽ.എമാരെ തടവിലാക്കിയതിനാൽ, തിങ്കളാഴ്ച വിശ്വാസവോട്ട് സാധ്യമല്ലെന്ന് കമൽനാഥ് ഗവർണറെ അറിയിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ വോട്ടെടുപ്പിൽ അർഥമില്ലെന്നും ജനാധിപത്യത്തിന് നിരക്കാത്തതും ഭരണഘടന വിരുദ്ധവുമാകുമെന്നും കമൽനാഥ് പറഞ്ഞു.

ധൈര്യമുണ്ടെങ്കിൽ ബി.ജെ.പി അവിശ്വാസ പ്രമേയവുമായി വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. അസ്ഥിരമായ സർക്കാറിനെ രക്ഷിക്കാൻ കോവിഡിനുമാകില്ലെന്ന് ശിവരാജ് സിങ് ചൗഹാൻ പ്രതികരിച്ചു.പ്രതിസന്ധികൾക്കിടെ, മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങും ഗവർണർ ലാൽജി ടണ്ഡെന കണ്ടു. എന്നാൽ, ഇത് സൗഹൃദ സന്ദർശനമാണെന്നും രാഷ്ട്രീയ പ്രസക്തിയില്ലെന്നുമാണ് സിങ് പിന്നീട് പറഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsFloor TestMP Assemblymp floor test
News Summary - MP Governor asks CM Kamal Nath to conduct floor test on Tuesday
Next Story