വാഹന പിഴക്കെതിരെ കൂടുതൽ ബി.ജെ.പി സംസ്ഥാനങ്ങൾ; കേന്ദ്രം പ്രതിരോധത്തിൽ
text_fieldsന്യൂഡൽഹി: ജനരോഷം ശക്തമായതോടെ ഗതാഗത നിയമലംഘനത്തിന് കൂട്ടിയ വൻപിഴ നടപ്പാക്ക ാനാവില്ലെന്ന നിലപാടുമായി ബി.ജെ.പി ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങൾ രംഗത്തെത്തി. മഹ ാരാഷ്ട്ര, ഗോവ, കർണാടക, ബിഹാർ സംസ്ഥാനങ്ങൾ പിഴ കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട ് ആവശ്യപ്പെട്ടു. ഗതാഗത നിയമലംഘനത്തിെൻറ പിഴ പകുതിയായി കുറക്കുമെന്ന് കർണാടക മു ഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വ്യക്തമാക്കി. പിഴ ശിക്ഷ അമിതമാവുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിനും ഉത്തരാഖണ്ഡിനും പിന്നാലെയാണ് ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾകൂടി രംഗത്തുവന്നത്. ഗുജറാത്തും ഉത്തരാഖണ്ഡും പിഴ പകുതിയാക്കി ഉത്തരവിറക്കുകയും ചെയ്തു. ഇതോടെ പ്രതിരോധത്തിലായ കേന്ദ്രം േമാേട്ടാർ വാഹന നിയമ ഭേദഗതി കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണെന്നും സംസ്ഥാനങ്ങൾക്ക് അതു ഭേദഗതി ചെയ്യാമെന്നും വ്യക്തമാക്കി. പ്രതിഷേധത്തിൽ ഒറ്റപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പിഴത്തുക ഇൗടാക്കുകയല്ല ലക്ഷ്യമെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കലാണെന്നും പറഞ്ഞു.
ഉത്തർപ്രദേശ്, അസം, ത്രിപുര ബി.ജെ.പി സർക്കാറുകളും കോൺഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ്, ഛത്തിസ്ഗഢ്, പഞ്ചാബ് സംസ്ഥാനങ്ങളും ഇതുവരെ നിയമം നടപ്പാക്കിയിട്ടില്ല. റോഡ് നന്നാക്കാതെ പിഴ ഉയര്‍ത്തുന്നത് ധാര്‍മികമല്ലെന്നും റോഡ് നന്നാക്കിയ ശേഷം ജനുവരിയില്‍ പിഴ ഉയര്‍ത്തുന്നത് ആലോചിക്കുമെന്നുമാണ് ഗോവ സർക്കാറിെൻറ നിലപാട്.
ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നുവെന്നും വിശദമായ ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പിഴ കുറക്കാൻ തീരുമാനിച്ചതെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. പശ്ചിമ ബംഗാൾ, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളും ഉയർന്ന പിഴ ഉടൻ നടപ്പിലാക്കില്ലെന്ന നിലപാടിലാണ്. ഇതിനിടയിലാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും ഇതേ നിലപാടുമായി രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.