Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2019 8:13 PM GMT Updated On
date_range 13 Aug 2019 8:13 PM GMTസംസ്കരിക്കാൻ പണമില്ല; മാതാവിെൻറ മൃതദേഹം മകൻ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ചു
text_fieldsbookmark_border
ചെന്നൈ: സംസ്കരിക്കാൻ പണമില്ലാത്തതിനാൽ മാതാവിെൻറ മൃതദേഹം മകൻ റോഡരികിലെ കുപ്പ ത്തൊട്ടിയിലുപേക്ഷിച്ചു. തൂത്തുക്കുടി ധനശേഖരൻ നഗറിലാണ് സംഭവം. മാലിന്യക്കൂമ്പാ രത്തിൽ സ്ത്രീയുടെ മൃതദേഹം കിടക്കുന്നതായി സിപ്കോട്ട് പൊലീസ് സ്റ്റേഷനിൽ ആരോ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലെത്തത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി ജില്ല ഗവ. ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ഇതേ ഭാഗത്ത് താമസിക്കുന്ന വസന്തിയെന്ന 55കാരിയാണ് മരിച്ചതെന്ന് അന്വേഷണത്തിൽ അറിഞ്ഞതിനെ തുടർന്നാണ് മകൻ മുത്തുലക്ഷ്മണനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 35കാരനായ മുത്തുലക്ഷ്മണൻ സമീപത്തെ ക്ഷേത്രത്തിൽ പൂജാരിയാണ്. നാലുവർഷമായി അമ്മ രോഗബാധിതയായി ചികിത്സയിലാെണന്നും ഇതിനായി ഒരു ലക്ഷം രൂപ വരെ വായ്പ വാങ്ങിയിരുന്നതായും മുത്തുലക്ഷ്മണൻ അറിയിച്ചു.
സംസ്കരിക്കാൻ പണമില്ലാത്ത സാഹചര്യത്തിലാണ് അമ്മയുടെ മൃതദേഹം പുതപ്പിൽ ചുറ്റി കുപ്പത്തൊട്ടിയിൽ കൊണ്ടിട്ടതെന്നും അദ്ദേഹം മൊഴി നൽകി. സ്വാഭാവിക മരണമാണെന്ന് വ്യക്തമായതോടെ മൃതദേഹം മുത്തുലക്ഷ്മണന് കൈമാറി. തുടർന്ന് റവന്യൂ-പൊലീസ് അധികൃതരുടെയും നാട്ടുകാരുടെയും സഹായത്തോടെ മൃതദേഹം സംസ്കരിച്ചു.
ഇതേ ഭാഗത്ത് താമസിക്കുന്ന വസന്തിയെന്ന 55കാരിയാണ് മരിച്ചതെന്ന് അന്വേഷണത്തിൽ അറിഞ്ഞതിനെ തുടർന്നാണ് മകൻ മുത്തുലക്ഷ്മണനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 35കാരനായ മുത്തുലക്ഷ്മണൻ സമീപത്തെ ക്ഷേത്രത്തിൽ പൂജാരിയാണ്. നാലുവർഷമായി അമ്മ രോഗബാധിതയായി ചികിത്സയിലാെണന്നും ഇതിനായി ഒരു ലക്ഷം രൂപ വരെ വായ്പ വാങ്ങിയിരുന്നതായും മുത്തുലക്ഷ്മണൻ അറിയിച്ചു.
സംസ്കരിക്കാൻ പണമില്ലാത്ത സാഹചര്യത്തിലാണ് അമ്മയുടെ മൃതദേഹം പുതപ്പിൽ ചുറ്റി കുപ്പത്തൊട്ടിയിൽ കൊണ്ടിട്ടതെന്നും അദ്ദേഹം മൊഴി നൽകി. സ്വാഭാവിക മരണമാണെന്ന് വ്യക്തമായതോടെ മൃതദേഹം മുത്തുലക്ഷ്മണന് കൈമാറി. തുടർന്ന് റവന്യൂ-പൊലീസ് അധികൃതരുടെയും നാട്ടുകാരുടെയും സഹായത്തോടെ മൃതദേഹം സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story