ദലിത് വീടുകളിൽ കൊതുക് ശല്യമെന്ന് ബി.ജെ.പി മന്ത്രി
text_fieldsന്യൂഡൽഹി: ദലിതുകൾക്കൊപ്പം ഭക്ഷണം കഴിക്കുന്ന ബി.ജെ.പി പരിപാടി ഒഴിവാക്കണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി യു.പി മന്ത്രി. യു.പി പ്രാഥമിക വിദ്യാഭ്യാസ മന്ത്രി അനുപമ ജെയ്സ്വാളാണ് ദലിത് വീടുകളിലെ താമസത്തെ സംബന്ധിച്ച പ്രസ്താവന നടത്തിയത്. ദലിത് വീടുകളിൽ താമസിക്കുേമ്പാൾ രാത്രി മുഴുവൻ കൊതുകിെൻറ ശല്യമുണ്ടായിരുന്നുവെന്ന മന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്.
യുവാക്കൾ, വനിതകൾ, സാധാരണക്കാരായ ജനങ്ങൾ എന്നിവരുടെ ക്ഷേമത്തിനായാണ് യു.പി സർക്കാർ പ്രവർത്തിക്കുന്നത്. സമുഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെ ഉന്നമനമാണ് സർക്കാർ ലക്ഷ്യം. തങ്ങൾ ദലിത് വീടുകളിൽ താമസിച്ചു. അസഹ്യമായ കൊതുക് ശല്യം സഹിച്ചായിരുന്നു താമസമെന്നും ജെയ്സ്വാൾ പറഞ്ഞു.
പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി സമാജ്വാദി പാർട്ടി നേതാവ് സി.പി.റായ് രംഗത്തെത്തി. ദലിത് വീടുകളിൽ താമസിക്കുന്ന ബി.ജെ.പിയുടെ പരിപാടി നാടകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദലിതർക്ക് മെച്ചപ്പെട്ട ഭക്ഷണം, വിദ്യാഭ്യാസം എന്നിവ ലഭ്യമാക്കാൻ ബി.ജെ.പി ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.