കോവിഡ് രോഗികളിലെ പ്ലാസ്മ തെറപ്പി തൃപ്തികരമെന്ന് കെജ്‌രിവാൾ
text_fieldsന്യൂഡൽഹി: കോവിഡ് രോഗികളിൽ പരീക്ഷിച്ച പ്ലാസ്മ തെറാപ്പി വിജകരമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ. ലോക് നായക് ജയ് പ്രകാശ് നാരായണ ആശുപത്രിയിലെ നാലു രോഗികളിൽ പ്ലാസ്മ തെറാപ്പി പരീക്ഷിച്ചു. ഇതുവരെയുള്ള ഫല ം പ്രതീക്ഷ നൽകുന്നുണ്ടെന്നും കെജ്‌രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എൽ.എൻ.ജെ.പി ആശുപത്രിയിലെ ഗുരു തരവസ്ഥയിലുള്ള രോഗികളിലാണ് പ്ലാസ്മ തെറാപ്പി നടത്തിയത്. നാലു പേരിലും തൃപ്തികരമായ മാറ്റമുണ്ടായി. പരിമിതമായ പരീക്ഷണങ്ങൾക്ക് മാത്രമേ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുള്ളൂ. അടുത്ത ദിവസത്തിനുള്ളിൽ കൂടുതൽ പേരിൽ പ്ലാസ്മ തെറാപ്പി പരീക്ഷിക്കുമെന്നും കെജ്‌രിവാൾ അറിയിച്ചു.
എൽ.എൻ.ജെ.പിയിൽ രണ്ടോ മൂന്നോ രോഗികൾക്ക് പ്ലാസ്മ തെറാപ്പി ചെയ്യാൻ കോവിഡ് ഭേദമായവരിൽ നിന്നും പ്ലാസ്മ ലഭിച്ചിട്ടുണ്ടെന്ന് ഡോക്ടർ എസ്.കെ സരിൻ അറിയിച്ചു. കോവിഡ് ഭേദമായി വീടുകളിൽ കഴിയുന്നവർ പ്ലാസ്മ ദാനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് 19 ബാധിച്ച് രോഗമുക്തി നേടിയവരുടെ രക്തത്തിലെ ആൻറിബോഡി ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണ് കോൺവാലസെന്‍റ് പ്ലാസ്മ തെറാപ്പി. രോഗം ഭേദമായി ചികിത്സ അവസാനിപ്പിച്ച് രണ്ട് ആഴ്ചയ്ക്ക് ശേഷം ഇവരുടെ രക്തത്തിൽനിന്ന് വേർതിരിക്കുന്ന ആന്‍റിബോഡി കോവിഡ് രോഗിയിൽ കുത്തിവെക്കുകയാണ് ചെയ്യുന്നത്. ഈ കുത്തിവെപ്പ് നടത്തിയതോടെ രോഗലക്ഷണങ്ങൾ കുറയുകയും ശരീരത്തിൽ ഓക്സിജന്‍റെ അളവ് കൂടുകയും വൈറസ് പതുക്കെ നിർവീര്യമായി തുടങ്ങുകയും ചെയ്തതായാണ് ഗവേഷകസംഘം അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.