Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Monkey
cancel
Homechevron_rightNewschevron_rightIndiachevron_rightപ്രതികാരം ചെയ്യാനായി...

പ്രതികാരം ചെയ്യാനായി 22കിലോമീറ്റർ താണ്ടിയെത്തി കുരങ്ങൻ; ഇര ഓട്ടോഡ്രൈവർ

text_fields
bookmark_border

ചിക്കമംഗളൂർ: കർണാടകയിൽ പ്രതികാരം ചെയ്യാനായി 22കിലോമീറ്റർ താണ്ടിയെത്തി കുരങ്ങൻ. ചിക്കമംഗളൂരിലെ കോട്ടിഗെഹര ഗ്രാമത്തിലാണ് സംഭവം. ബോണറ്റ് മക്കാക് ഇനത്തിൽപ്പെട്ട കുരങ്ങനാണ് കഥയിലെ വില്ലൻ. തുടരെ അക്രമത്തിന് ഇരയാകുന്നത് ഓേട്ടാഡ്രൈവറായ ജഗദീഷും.

കോട്ടിഗെഹര ഗ്രാമത്തിലെത്തി അഞ്ചുവയസായ കുരങ്ങൻ പഴങ്ങളും ഭക്ഷണസാധനങ്ങളും തട്ടിയെടുക്കുന്നത് പതിവായിരുന്നു. ആദ്യമൊന്നും ഗ്രാമവാസികൾ ഇതിനെ കാര്യമാക്കിയെടുത്തിരുന്നില്ല. എന്നാൽ, സ്കൂളുകൾ തുറന്നതോടെ കുരങ്ങൻ കുട്ടികളുടെ പേടി സ്വപ്നമാകുകയായിരുന്നു. മൊറാർജി ദേശായ് സ്കൂൾ പരിസരമായിരുന്നു കുരങ്ങന്‍റെ വിഹാരകേന്ദ്രം. ഇതോടെ ഗ്രാമവാസികളിൽ ചിലർ വനംവകുപ്പിനെ വിവരം അറിയിച്ചു. കുരങ്ങനെ പിടികൂടാനായി സെപ്റ്റംബർ 16ന് വനംവകുപ്പ് സംഘം ഗ്രാമത്തിലെത്തി. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കിണഞ്ഞ് ശ്രമിച്ചിട്ടും കുരങ്ങനെ പിടിക്കാൻ കഴിഞ്ഞില്ല. തുടർന്ന് സമീപത്തെ ഓട്ടോ ഡ്രൈവർമാരെയും പ്രദേശവാസികളെയും കുരങ്ങനെ പിടികൂടാനായി സഹായത്തിന് വിളിച്ചു. ഒരു പ്രത്യേക സ്ഥലത്തേക്ക് കുരങ്ങനെ ഓടിക്കാനായിരുന്നു അധികൃതരുടെ നിർദേശം.

കുരങ്ങനെ ഓടിക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന ജഗദീഷിനെ കുരങ്ങൻ ആക്രമിക്കുകയായിരുന്നു. ജഗദീഷിന്‍റെ കൈകളും മുഖവുമെല്ലാം മാന്തിപറിച്ചു. ജീവനുംകൊണ്ട് ജഗദീഷ് ഓടിയെങ്കിലും കുരങ്ങൻ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ ഒളിച്ചിരുന്നതോടെ വാഹനത്തിന്‍റെ പുറംഭാഗം കീറിപ്പൊളിക്കുകയും നശിപ്പിക്കുകയും ചെയ്തു.

'ഭ്രാന്തൻ കുരങ്ങൻ എല്ലായിടത്തും എന്നെ പിന്തുടർന്നു. അവൻ കടിച്ചതിന്‍റെ മുറിവ് ഉണങ്ങാൻ ഒരു മാസമെങ്കിലും എടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്‍റെ ഉപജീവന മാർഗമായ ഓട്ടോറിക്ഷ ഓടിക്കാൻ കഴിയാതെയായി. കുരങ്ങൻ എന്‍റെ പിന്നാലെയെത്തുമോയെന്ന് ഭീതിയിൽ വീട്ടിൽപോകാൻ പോലും ഭയമായിരുന്നു. ചെറിയ കുട്ടികൾ വീട്ടിലുണ്ട്. അവരെ ആക്രമിച്ചാൽ എന്തുചെയ്യാനാകും. ഇപ്പോഴും നല്ല പേടിയുണ്ട്' -ജഗദീഷ് പറയുന്നു.

ആക്രമണത്തിന് മൂന്നുമണിക്കൂറിന് ശേഷമാണ് 30 പേരുടെ സംഘം ചേർന്ന് കുരങ്ങനെ പിടികൂടിയത്. തുടർന്ന് വനം വകുപ്പ് കുരങ്ങനെ ബലൂർ ജില്ലയിലെ വനത്തിൽ കൊണ്ടുവിടുകയായിരുന്നു. ഗ്രാമത്തിൽനിന്ന് 22 കിലോമീറ്റർ അകലെയാണ് ഈ വനം.

എന്നാൽ, ഗ്രാമവാസികൾ വീണ്ടും സ്വൈരജീവിതം തുടങ്ങി ഒരാഴ്ച കഴിയുംമുമ്പ് കുരങ്ങൻ ഗ്രാമത്തിൽ തിരിച്ചെത്തുകയായിരുന്നു. ട്രക്കിൽ തൂങ്ങിപിടിച്ചാണ് കുരങ്ങൻ ഗ്രാമത്തിൽ തിരിച്ചെത്തിയതെന്ന് പ്രേദശവാസികൾ പറയുന്നു.

കുരങ്ങൻ തിരിച്ചെത്തിയത് അറിഞ്ഞതോടെ ജഗദീഷ് വീണ്ടും ഒളിച്ചുതാമസിക്കാൻ തുടങ്ങി. അവൻ തിരിച്ചെത്തിയെന്ന് അറിഞ്ഞതോടെ നട്ടെല്ലിൽ തണുപ്പ് വീണതുപോലെയായിരുന്നുവെന്ന് ജഗദീഷ് പറയുന്നു. തുടർന്ന് ജഗദീഷ് തന്നെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. കുരങ്ങൻ ആക്രമിക്കാൻ ഒരുങ്ങിനിൽക്കുന്നതിനാൽ പുറത്തിറക്കാതെ ഒളിച്ചിരിക്കുകയായിരുന്നു ഈ യുവാവ്. തന്നെ ആക്രമിച്ച അതേ കുരങ്ങനാണിതെന്നും അതിന്‍റെ ചെവിയിൽ പാടുകളുണ്ടായിരുന്നുവെന്നും ജഗദീഷ് പറയുന്നു.

ഒരു മനുഷ്യനെ മാത്രം കുരങ്ങൻ ലക്ഷ്യം വെക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനായ മോഹൻ കുമാർ ബി.ജി. പറഞ്ഞു. ഇതിനുമുമ്പ് ഇയാൾ കുരങ്ങനെ ആക്രമിച്ചിട്ടുണ്ടോയെന്നും അതിനാലാണോ ജഗദീഷിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതെന്നും അറിയില്ല. എന്നാൽ ആദ്യമായാണ് കുരങ്ങൻ പ്രതികാരം ചെയ്യാനായി എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 22ന് വീണ്ടും കുരങ്ങനെ പിടികൂടി ഗ്രാമത്തിൽനിന്ന് വളരെ അകലെയുള്ള ഉൾക്കാട്ടിൽ കൊണ്ടുവിട്ടതായും വനംവകുപ്പ് അധികൃതർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaMonkeyrevenge
News Summary - Monkey travels 22 km to take revenge from villagers in Karnataka
Next Story