Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ കോട്ലർ...

മോദിയുടെ കോട്ലർ അവാർഡിന് പിന്നിൽ മാർക്കറ്റിങ് കമ്പനി

text_fields
bookmark_border
മോദിയുടെ കോട്ലർ അവാർഡിന് പിന്നിൽ മാർക്കറ്റിങ് കമ്പനി
cancel

ന്യൂഡൽഹി: പ്രഥമ ഫിലിപ് കോട്ലർ പ്രസിഡൻഷ്യൽ അവാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോ ദിക്ക് സമ്മാനിച്ചത് മാർക്കറ്റിങ് രംഗത്തെ കമ്പനി. മികച്ച രാഷ്ട്രനേതാവിന് നൽകു ന്ന പുരസ്കാരമെന്നായിരുന്നു തിങ്കളാഴ്ച നൽകിയ അവാർഡിനെ വിശേഷിപ്പിച്ചത്.

ഫ ിലിപ് കോട്ലർ വേൾഡ് മാർക്കറ്റിങ് സമ്മിറ്റ് ഗ്രൂപ് സ്ഥാപകൻ

വേൾഡ് മാർക്കറ ്റിങ് സമ്മിറ്റ് എന്ന കമ്പനിയാണ് അവാർഡ് നൽകിയത്. കഴിഞ്ഞ ഡിസംബറിൽ ഇവർ ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയുടെ സഹ സ്പോൺസർമാർ പൊതുമേഖല സ്ഥാപനമായ ഗെയിൽ ഇന്ത്യയ ായിരുന്നുവെന്നും വെബ്പോർട്ടലായ ‘ദ വയർ’ റിപ്പോർട്ട് ചെയ്തു. ബാബാ രാംദേവിെൻറ പതഞ്ജലി ഗ്രൂപ്പും ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിെൻറ സഹ ഉടമസ്ഥതയിലുള്ള റിപ ്പബ്ലിക് ടി.വി ഉൾപ്പെടെയുള്ള കമ്പനികളുമായിരുന്നു ഇതിെൻറ പാർട്ണർമാർ.

ആധുനിക മാർക്കറ്റിങ്ങിെൻറയും മാനേജ്െമൻറിെൻറയും ഗുരുവെന്നാണ് ഫിലിപ് കോട്ലർ അറിയപ്പെടുന്നത്. വേൾഡ് മാർക്കറ്റിങ് സമ്മിറ്റ് ഗ്രൂപ് 2011ൽ ഇദ്ദേഹമാണ് സ്ഥാപിച്ചത്. ഇവർ പരസ്യ, മാർക്കറ്റിങ് മേഖലയിലെ മികവിനാണ് നേരത്തേ പുരസ്കാരം നൽകിയിരുന്നത്.

എന്നാൽ, പുതിയ ഫിലിപ് കോട്ലർ പ്രസിഡൻഷ്യൽ അവാർഡിനെക്കുറിച്ച് വേൾഡ് മാർക്കറ്റിങ് സമ്മിറ്റ് ഗ്രൂപ്പിെൻറ വെബ്സൈറ്റുകളിലൊന്നും പരാമർശമില്ല. വേൾഡ് മാർക്കറ്റിങ് സമ്മിറ്റ് ഗ്രൂപ് അലീഗഢ് ആസ്ഥാനമായ സസ്ലെൻസ് റിസർച്ച് ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ലിമിറ്റഡുമായി 2017ൽ ഒപ്പുവെച്ച കരാറിലാണ് ഇന്ത്യയിൽ വേൾഡ് സമ്മിറ്റ് നടത്താൻ തീരുമാനിച്ചത്.

2018ൽ അവാർഡുകൾക്ക് തെൻറ പേര് ഉപയോഗിക്കാൻ കോട്ലർ, ധൻബാദ് െഎ.െഎ.ടിയിലെ മാനേജ്മെൻറ് സ്റ്റഡീസ് വകുപ്പു കൂടി ഉൾപ്പെടുന്ന സംഘാടക സമിതിക്ക് അനുമതി നൽകി. മാർക്കറ്റിങ് രംഗത്തെ മികവിന് നൽകുന്ന കോട്ലർ അവാർഡിന് അപേക്ഷിക്കുേമ്പാൾ ഒരു ലക്ഷം രൂപ ഫീസ് നൽകണം. ഡൽഹിയിലെ പരിപാടിയുടെ പാർട്ണർമാരായ ചില കമ്പനികൾക്കുതന്നെയായിരുന്നു പുരസ്കാരം.

അവാർഡ് ജൂറി; ആർക്കുമറിയില്ല

മോദിക്ക് അവാർഡ് നൽകിയതിനെക്കുറിച്ച് ഫിലിപ് കോട്ലറോ പുരസ്കാരം നൽകാൻ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ പ്രഫ. ജഗദീഷ് സേത്തോ ട്വീറ്റ്ചെയ്യുകയോ വെബ്സൈറ്റിൽ വിശദാംശങ്ങൾ നൽകുകയോ ചെയ്തിട്ടില്ല. കേന്ദ്ര സർക്കാറിെൻറ പ്രസ്താവനയിലും പുരസ്കാര ജൂറിയെക്കുറിച്ചോ അവാർഡ് നൽകിയവരെക്കുറിച്ചോ കൃത്യമായ വിവരങ്ങളില്ല.

അവാർഡ് ജൂറിയെക്കുറിച്ച് കമ്പനി വെബ്സൈറ്റിലും വിവരങ്ങളില്ല. മോദിക്ക് സമ്മാനിച്ച സർട്ടിഫിക്കറ്റിൽ ഒപ്പുവെച്ചത് ഫിലിപ് കോട്ലറായിരുന്നു. എന്നാൽ, ഇത് രഹസ്യസ്വഭാവമുള്ള അവാർഡാണെന്ന് അലീഗഢ് ആസ്ഥാനമായ സുസ്ലൻസ് റിസർച്ച് ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ തൗസീഫ് സിയ സിദ്ധീഖി പറഞ്ഞു.

അവാർഡിെൻറയും ജൂറിയുടെയും വിശദാംശങ്ങൾ നൽകാൻ ഇദ്ദേഹം വിസമ്മതിച്ചു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും സ്മൃതി ഇറാനിയും മുതിർന്ന ബി.ജെ.പി നേതാക്കളും അവാർഡ് ലഭിച്ച പ്രധാനമന്ത്രിയെ സാമൂഹിക മാധ്യമങ്ങളിലൂെട പ്രശംസിച്ചു.

മോദിയെ പരിഹസിച്ച് രാഹുൽ

അവാർഡിനെക്കുറിച്ച് വിവാദം പുകയുന്നതിനിടെ മോദിയെ പരിഹസിച്ച് രാഹുൽഗാന്ധി രംഗത്തെത്തി. ‘‘ലോകപ്രശസ്ത കോട്ലർ പ്രസിഡൻഷ്യൽ അവാർഡ് ലഭിച്ച പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു. അവാർഡിന് ജൂറിയില്ലാത്തതാണ് ഇത് പ്രശസ്തമാകാൻ കാരണം. ഇത് മുെമ്പാരിക്കലും നൽകാത്തതും ഇതിന് പിന്നിൽ ഇതുവരെ കേൾക്കാത്ത അലീഗഢിലെ കമ്പനിയുമാണ്’’- രാഹുൽ ട്വീറ്റ്ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiThe WirePhilip Kotler Presidential AwardPhilip Kotler Award
News Summary - Modi Wins 'First-Ever' Philip Kotler Presidential Award-india news
Next Story