പിടിക്കപ്പെട്ടപ്പോൾ മോദി രാജ്യത്തുള്ളവരെ മുഴുവൻ കാവൽക്കാരാക്കുന്നു -രാഹുൽ
text_fieldsബംഗളൂരു: ആരുടെ കാവൽപ്പണിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്രയും കാലം ചെയ്തതെന് ന് തുറന്നുപറയണമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. തന്നെ പ്രധാനമന്ത്രിയ ാക്കാതെ കാവൽക്കാരനാക്കൂ എന്ന് നേരേത്ത ജനങ്ങളോട് ആഹ്വാനം ചെയ്ത മോദി, പിടിക്കപ്പെട ്ടപ്പോൾ രാജ്യത്തുള്ളവരെ മുഴുവൻ കാവൽക്കാരാക്കി മാറ്റാനാണ് കഴിഞ്ഞ രണ്ടുദിവസമായി ശ്രമിക്കുന്നതെന്നും കലബുറഗിയിൽ നടന്ന കോൺഗ്രസ് പരിവർത്തന റാലിയിൽ അദ്ദേഹം തുറന്നടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രിമാരുടെയും മേം ഭീ ചൗക്കിദാർ (ഞാനും കാവൽക്കാരൻ) കാമ്പയിനെ കളിയാക്കിയായിരുന്നു ഹൈദരാബാദ്-കർണാടക മേഖലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ തുടക്കമിട്ടത്.
നേരേത്ത താൻ കാവൽക്കാരനാണെന്നായിരുന്നു മോദി സ്വയം പറഞ്ഞത്. എന്നാൽ, അനിൽ അംബാനി, മെഹുൽ ചോക്സി, നീരവ് മോദി, വിജയ് മല്യ തുടങ്ങിയവരുടെയും രാജ്യത്തുനിന്ന് രക്ഷപ്പെട്ട മറ്റു വൻകിട വ്യവസായികളുടെയും കാവൽക്കാരൻ മാത്രമാണ് മോദി. കാവൽക്കാരൻ ഇന്ത്യയിലെ ആറു വിമാനത്താവളങ്ങൾ അദാനിക്ക് കൈമാറിയ അന്നു തന്നെയാണ് പുൽവാമ ഭീകരാക്രമണം ഉണ്ടായത്. റഫാൽ വിമാന ഇടപാടിലൂടെ 30,000 കോടിയുടെ നേരിട്ടുള്ള ലാഭമാണ് അനിൽ അംബാനിക്കുണ്ടായത്. എന്തിനാണ് ഈ പണം മോഷ്ടിച്ച് അനിൽ അംബാനിക്ക് നൽകിയതെന്ന് മോദി വ്യക്തമാക്കണം.
റഫാൽ ഇടപാടിൽ അന്വേഷണം നടത്താൻ ശ്രമിച്ച സി.ബി.ഐ ഡയറക്ടറെ കാവൽക്കാരൻ അർധരാത്രി നീക്കി. ഇടപാടിൽ കാവൽക്കാരൻ നേരിട്ട് ഇടപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നു. അങ്ങനെ രാജ്യത്തിെൻറ കാവൽക്കാരൻ രക്തംപുരണ്ട കൈകളോടെ പിടിക്കപ്പെട്ടപ്പോൾ രാജ്യം മുഴുവൻ കാവൽക്കാരാണെന്നാണ് അദ്ദേഹം പറയുന്നത്. പിടിക്കപ്പെടുംമുമ്പ് അദ്ദേഹം മാത്രമായിരുന്നു കാവൽക്കാരൻ. ഈ രാജ്യത്തിന് മുഴുവൻ അറിയാം കാവൽക്കാരൻ കള്ളനാണെന്ന് -രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.