മോദിയെ നിർദേശിച്ചത് അമിത് ഷാ; അനുമോദനവുമായി അദ്വാനി, ജോഷി
text_fieldsന്യൂഡൽഹി: പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ ചേർന്ന എൻ.ഡി.എ എം.പിമാരുടെയും നേതാക്കളുടെയു ം യോഗത്തിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ആണ് ബി.ജെ.പി പാർലമെൻററി പാർട്ടി നേതാവായി മോ ദിയുടെ പേര് നിർദേശിച്ചത്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി എന് നിവർ പിന്താങ്ങി. അതിനുശേഷം ദേശീയ ജനാധിപത്യ സഖ്യത്തിെൻറ പാർലമെൻറി പാർട്ടി നേതാവാ യി അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദലാണ് മോദിയുടെ പേര് നിർദേശിച്ചത്.
ബിഹാ ർ മുഖ്യമന്ത്രിയും ജനതാദൾ-യു നേതാവുമായ നിതീഷ് കുമാർ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ലോക്ജനശക്തി പാർട്ടി നേതാവ് രാംവിലാസ് പാസ്വാൻ, എ.െഎ.എ.ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എടപ്പാടി കെ. പളനിസാമി, നാഗാലാൻഡ് മുഖ്യമന്ത്രി നിഫിയു റിയോ, മേഘാലയ മുഖ്യമന്തി കോൺറാഡ് സംഗ്മ തുടങ്ങിയവർ നാമനിർദേശത്തെ പിന്തുണച്ചു.
തുടർന്ന് അമിത് ഷായുടെ പ്രഖ്യാപനത്തെ ഭാരത് മാതാ കീ വിളികളോടെയും ഹർഷാരവങ്ങളോടെയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട 353 എം.പിമാർ ഇരുകൈകളുമുയർത്തി പിന്തുണച്ചു.അമിത് ഷാക്ക് പുറമെ മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, സുഷമ സ്വരാജ് തുടങ്ങിയവരും എൻ.ഡി.എ നേതാക്കളും മോദിയെ അനുമോദിച്ചു. മുഖ്യമന്ത്രിമാർ, ഉപമുഖ്യന്ത്രിമാർ, രാജ്യസഭാംഗങ്ങൾ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
1971ന് ശേഷം ആദ്യമായാണ് ഒരു പ്രധാനമന്ത്രി പൂർണ പിന്തുണയോടെ വീണ്ടും പ്രധാനമന്ത്രിയായി വരുന്നതെന്ന് യോഗത്തിൽ സംസാരിച്ച അമിത് ഷാ പറഞ്ഞു. 17 സംസ്ഥാനങ്ങളിൽ 50 ശതമാനത്തിലേറെ വോട്ട് നേടി. ദരിദ്ര വീട്ടിൽനിന്നുള്ള ഒരാൾക്കും പ്രധാനമന്ത്രിയാകാൻ പറ്റുമെന്ന് തെളിയിച്ചു. ഗുജറാത്തിനെ വികസനത്തിെൻറ വഴിയിൽ മുന്നോട്ടുകൊണ്ടുപോയ തരത്തിൽ രാജ്യത്തെ നയിക്കാനാണ് മോദിയെ തെരഞ്ഞെടുത്തത്. പറഞ്ഞത് മോദി ചെയ്തുവെന്നത് കൊണ്ടാണ് വീണ്ടും പ്രധാനമന്ത്രി സ്ഥാനാർഥിയായതെന്ന് അമിത് ഷാ പറഞ്ഞു.
1990കളിൽ രാജ്യത്തിെൻറ വിവധ ഭാഗങ്ങളിൽ ഭീകരവാദ പ്രവർത്തനങ്ങൾ അരങ്ങേറുകയായിരുന്നു. ഭീകരവാദം നടത്തുന്ന സ്ഥലത്തുപോയി അതിന് മറുപടി നൽകി. മിന്നലാക്രമണവും പുൽവാമ ഭീകരാക്രമണവും ബാലാകോട്ട് ആക്രമണവും അമിത് ഷാ തെൻറ പ്രസംഗത്തിൽ പരാമർശിച്ചു. 20 വർഷമായി മോദിക്കൊപ്പം പ്രവർത്തി ചെയ്തു. ഒരു ദിവസം പോലും അവധിയെടുത്തില്ല. 24 മണിക്കൂറിൽ 18 മണിക്കൂർ കർമനിരതനായെന്നും അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.