കനത്ത തിരിച്ചടി നൽകും; ദുരന്തത്തെ രാഷ്ട്രീയവത്കരിക്കരുത് -മോദി
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീർ കണ്ട ദാരുണമായ ഭീകരാക്രമണത്തിനു പിന്നാലെ, പോർവിളിയു ടെയും പടയൊരുക്കത്തിെൻറയും അന്തരീക്ഷം സൃഷ്ടിച്ച് പാകിസ്താന് തിരിച്ചടി നൽകാ ൻ ഇന്ത്യ. തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയെന്ന് പ്രധാനമന്ത്രി ന രേന്ദ്ര മോദി പ്രഖ്യാപിച്ചു. 40 ജവാന്മാരെ നഷ്ടപ്പെട്ട ഭീകരാക്രമണം പൊറുക്കില്ലെന്ന ും പകരം ചോദിക്കുമെന്നും സി.ആർ.പി.എഫ് ആണയിട്ടു.
പാകിസ്താന് നൽകിവന്ന അതിപ്രി യരാജ്യ പദവി റദ്ദാക്കി. ഇന്ത്യയിലെ പാക് ഹൈകമീഷണർ സുഹൈൽ മുഹമ്മദിനെ വിദേശകാര്യ സെക ്രട്ടറി വിജയ് േഗാഖലെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഭീകരസംഘടനയായ ജയ്ശ െ മുഹമ്മദിനെതിരെ വ്യക്തമായ നടപടി ആവശ്യപ്പെട്ടു. പാകിസ്താനുമായുള്ള നയതന്ത്ര ബന്ധങ്ങൾ വെട്ടിച്ചുരുക്കാൻ ആലോചിക്കുന്ന സർക്കാർ, ഇസ്ലാമാബാദിൽനിന്ന് ചർച്ചകൾക്കായി ഇന്ത്യൻ ഹൈകമീഷണർ അജയ് ബിസാരിയയെ ഡൽഹിക്ക് വിളിച്ചു.
ശനിയാഴ്ച സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. ലോകരാജ്യങ്ങൾ പുൽവാമ സംഭവത്തെ അപലപിക്കുന്നതിനിടയിൽ, ആഗോളതലത്തിൽ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നയതന്ത്ര നീക്കങ്ങൾ തുടങ്ങി. യു.എൻ രക്ഷാസമിതിയിലെ പ്രധാന അംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങളുമായി ഇൗ വഴിക്ക് ചർച്ചനടത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന സുരക്ഷകാര്യ മന്ത്രിസഭ സമിതി യോഗം മുതിർന്ന നയതന്ത്രജ്ഞരെ ചുമതലപ്പെടുത്തി. വിവിധ നയതന്ത്ര പ്രതിനിധികളുമായി ചർച്ച നടക്കുന്നുണ്ട്.
#WATCH PM Narendra Modi pays tribute to CRPF soldiers who lost their lives in #PulwamaTerrorAttack, says, "logon ka khoon khaul raha hai, yeh main samajh raha hun. Humare suraksha balon ko purn swatantra de di gayi hai." pic.twitter.com/kxdCIKe88q
— ANI (@ANI) February 15, 2019
സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയതായി പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും, അടുത്ത സൈനികനടപടി എന്തെന്ന് വ്യക്തമല്ല. ഉറി സംഭവത്തിനു ശേഷം അതിർത്തി കടന്ന മിന്നലാക്രമണമായിരുന്നു സൈന്യത്തിെൻറ മറുപടി. തിരിച്ചടി എങ്ങനെ, എപ്പോൾ, എവിടെവെച്ചു നൽകണമെന്ന് സൈന്യത്തിനു തീരുമാനിക്കാമെന്നാണ് നരേന്ദ്ര മോദി ഒരു ഒൗദ്യോഗിക ചടങ്ങിൽ പ്രഖ്യാപിച്ചത്.
കശ്മീർ സാഹചര്യങ്ങൾ, ഗവർണർ തുറന്നുസമ്മതിച്ച സുരക്ഷ-ഇൻറലിജൻസ് വീഴ്ച തുടങ്ങിയ വിഷയങ്ങളിൽ കടുത്ത വിമർശനമാണ് കേന്ദ്രസർക്കാർ ഏറ്റുവാങ്ങുന്നത്. ഇതിനിടയിൽ മുഖം രക്ഷിക്കുന്നതിനടക്കം മുന്നോട്ടുള്ള വഴി എന്തെന്ന കാര്യത്തിൽ ഭരണതലത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പു രണ്ടാഴ്ചക്കകം പ്രഖ്യാപിക്കാനിരിക്കേ, സൈനികമായും നയതന്ത്ര തലത്തിലും കശ്മീർ നയത്തിലും ഫലപ്രദമായി എത്രത്തോളം മുന്നോട്ടുപോകാൻ കഴിയുമെന്ന കാതലായ പ്രശ്നം ബാക്കി.
എന്നാൽ, മുഴങ്ങുന്നത് പ്രതികാരത്തിെൻറ പോർവിളിയാണ്. പാകിസ്താനാകെട്ട, ഭീകരാക്രമണത്തെ അപലപിക്കുകയും തങ്ങളുടെ പങ്ക് നിഷേധിക്കുകയും ചെയ്തു. പുറം ചാവേറല്ല, കശ്മീരി യുവാവാണ് സി.ആർ.പി.എഫ് വാഹനവ്യൂഹത്തെ ആക്രമിച്ചത്. ഇയാളുടെ ജയ്ശെ മുഹമ്മദ് ബന്ധം, പാകിസ്താെൻറ മണ്ണിൽ ആ സംഘടനക്ക് കിട്ടുന്ന സഹായം എന്നിവ മുൻനിർത്തിയുള്ള വ്യക്തമായ നടപടികളാണ് കേന്ദ്രം ആവശ്യപ്പെടുന്നത്.
സി.ആർ.പി.എഫ് ജവാന്മാരുടെ വീരമൃത്യുവിെൻറ പശ്ചാത്തലത്തിൽ ദേശീയത വികാരം ആളിക്കത്തിക്കാൻ തീവ്രശ്രമമുണ്ട്. ജമ്മുവിലെ അക്രമങ്ങളെ തുടർന്ന് കർഫ്യൂ ഏർപ്പെടുത്തി. ഇതിനിടയിൽ കശ്മീരിലെത്തിയ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ജവാെൻറ ശവമഞ്ചം വഹിക്കുന്നതിൽ പങ്കാളിയായി രാജ്യത്തിെൻറ െഎക്യദാർഢ്യം പ്രകടമാക്കി.
കലങ്ങിയ കശ്മീരിലെ സുരക്ഷ സാഹചര്യങ്ങൾ വിവിധ ഏജൻസികളുടെ യോഗം വിളിച്ച് സ്ഥിതി അവലോകനം ചെയ്തു. ഡൽഹിയിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും സുരക്ഷ ഏജൻസികളുടെ യോഗം വിളിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.