കാവൽക്കാരൻ ബഹിരാകാശത്തും എത്തി -മോദി
text_fieldsഭുവനേശ്വർ: ബാലകോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്താൻ ഇപ്പോഴും മൃതദേഹങ്ങൾ എണ്ണുന്ന തിരക്കിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ, രാജ്യത്തെ പ്രതിപക്ഷം ഇതിന് തെളിവ് ചോദിക്കുകയാണ്. നിരന്തരമായി സൈനികരെയും ശാസ്ത്രജ്ഞരെയും അവഹേളിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യുന്നത്. ഇനിയും ഇതിന് പ്രതിപക്ഷത്തെ അനുവദിക്കണോയെന്നും മോദി ചോദിച്ചു.
കഴിഞ്ഞ ദിവസം രാജ്യം ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ വൻ പുരോഗതിക്ക് സാക്ഷ്യം വഹിച്ചു. കാവൽക്കാരൻ(ചൗക്കീദാർ) ബഹിരാകാശത്തും എത്തിയെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. സൈന്യത്തേയും ശാസ്ത്രജ്ഞരെയും അവഹേളിക്കുന്നവർക്ക് നല്ല മറുപടി നൽകാനുള്ള സാഹചര്യമാണിതെന്നും മോദി പറഞ്ഞു.
മുദ്ര യോജന പദ്ധതിയിലൂടെ നിരവധി യുവാക്കൾക്കും വനിതകൾക്കും സ്വയം തൊഴിലിന് കുറഞ്ഞ നിരക്കിൽ വായ്പ നൽകാൻ സാധിച്ചു. ഒഡീഷയുടെ പുരോഗതിക്കായി സംസ്ഥാന സർക്കാറിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
