Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവയനാട്ടിൽ...

വയനാട്ടിൽ ജനാധിപത്യം തോറ്റോ? –മോദി

text_fields
bookmark_border
വയനാട്ടിൽ ജനാധിപത്യം തോറ്റോ? –മോദി
cancel

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റ കോൺഗ്രസ് വലിയ അസഹിഷ്ണുതയാണ് കാട്ടു ന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടുയന്ത്ര അട്ടിമറിയിലൂടെയാണ് ബി.ജെ. പി അധികാരം പിടിച്ചതെന്നും തെരഞ്ഞെടുപ്പിൽ ജനാധിപത്യം തോറ്റുവെന്നും പറയുന്നത് തി കഞ്ഞ അന്യായമാണ്. വയനാട്ടിൽ ജനാധിപത്യം തോറ്റോ? റായ്ബറേലിയിൽ ഇന്ത്യ പരാജയപ്പെേ ട്ടാ? -മോദി ചോദിച്ചു.

രാഷ്ട്രപതിയുടെ പാർലമെൻറ് പ്രസംഗത്തിനുള്ള നന്ദിപ്രമേയ ച ർച്ചയിൽ പെങ്കടുത്ത് രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തെരഞ്ഞെടുപ്പിൽ തോറ്റാൽ തോറ്റു എന്ന് സമ്മതിക്കാനുള്ള സത്യസന്ധത കാണിക്കണം. സാധാരണക്കാരുടെ വിശ്വാസവും ചിന്താഗതിയുമാണ് തെരഞ്ഞെടുപ്പു ഫലം പ്രതിഫലിപ്പിക്കുന്നത്. ബി.ജെ.പിക്ക് വലിയ ഭൂരിപക്ഷം കിട്ടിയതിനെ മാനിക്കാത്തവർ രാജ്യത്തെ ജനങ്ങളെയാണ് ആക്രമിക്കുന്നത്.

തെരഞ്ഞെടുപ്പിൽ തോറ്റ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും എന്താണ് പറയാൻ ശ്രമിക്കുന്നത്? കോൺഗ്രസിനുണ്ടാവുന്ന നഷ്ടം ഇന്ത്യയുടെ നഷ്ടമാണോ? ഇന്ത്യയെന്നാൽ കോൺഗ്രസാണോ? കോൺഗ്രസിേൻറതാണോ ഇന്ത്യ? അസഹിഷ്ണുതക്ക് അതിരു വേണം. ജയവും പരാജയവും കോൺഗ്രസ് കൈകാര്യം ചെയ്യുന്ന രീതിയേയും പ്രധാനമന്ത്രി വിമർശിച്ചു. കോൺഗ്രസിന് ജയങ്ങൾ ആഘോഷിക്കാൻ കഴിയുന്നില്ല. പരാജയം സമ്മതിക്കാനും പറ്റുന്നില്ല. അതിൽനിന്നാണ് കോൺഗ്രസ് പഠിച്ചു തുടങ്ങേണ്ടത്.

മൂന്നു വലിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേരത്തെ ജയിച്ചു. എന്നാൽ, രാജസ്ഥാനിൽനിന്നും മധ്യപ്രദേശിൽനിന്നുമെല്ലാം കോൺഗ്രസിനെക്കുറിച്ച് വരുന്ന വാർത്തകൾ ഉൾപ്പോരിേൻറതാണെന്ന് മോദി സൂചിപ്പിച്ചു. മറ്റുള്ളവരെ പഴിക്കുന്നതിനു പകരം ആത്മപരിശോധന നടത്തണം. ജനാധിപത്യം തോറ്റു എന്നെല്ലാം പറയുന്നത് വോട്ടുചെയ്ത ജനത്തിന് നാണക്കേടുണ്ടാക്കുന്ന പ്രസ്താവനകളാണ്. കോൺഗ്രസ് തോറ്റാൽ ഇന്ത്യ തോറ്റു എന്നു പറയുന്നത് വോട്ടർമാരെ അപമാനിക്കലാണ്. തെരഞ്ഞെടുപ്പു സംവിധാനത്തെയും ജനാധിപത്യത്തെയും മാനിക്കണം.

വോട്ടു യന്ത്രത്തെ സംശയിക്കുന്നവർ തെരഞ്ഞെടുപ്പു കമീഷൻ വിളിച്ച യോഗത്തിൽ പെങ്കടുത്തതു പോലുമില്ല. സി.പി.െഎയും എൻ.സി.പിയും മാത്രമാണ് യോഗത്തിനു പോയത്. എന്നിട്ടിപ്പോൾ കുറ്റം വോട്ടു യന്ത്രത്തിന്. വോട്ടർക്ക് വേണ്ടത് പുതിയ ഇന്ത്യയാണെന്ന് പ്രതിപക്ഷം മനസ്സിലാക്കണമെന്ന് മോദി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia news
News Summary - modi in parliment -india news
Next Story