കൈകൊടുത്ത് മോദിയും പാക് പ്രസിഡൻറും VIDEO
text_fieldsക്വിങ്ദാവോ(ചൈന): ഷാങ്ഹായി സഹകരണ ഉച്ചകോടിക്ക് (എസ്.സി.ഒ) ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താൻ പ്രസിഡൻറ് മംനൂൻ ഹുസൈന് കൈകൊടുത്തു. രണ്ടു ദിവസത്തെ ഉച്ചകോടിക്കുശേഷം ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ്ങിനൊപ്പം മാധ്യമപ്രവർത്തകരെ കാണാനെത്തിയപ്പോഴാണ് ഇരു നേതാക്കളും കൈകൊടുത്തത്.
ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ ഇന്ത്യക്കും പാകിസ്താനും ആദ്യമായാണ് പൂർണ അംഗത്വം ലഭിച്ചത്. ഉച്ചകോടിക്കിടെ മോദി ആറു രാഷ്ട്രത്തലവൻമാരുമായി ചർച്ച നടത്തിയിരുെന്നങ്കിലും പാക് പ്രസിഡൻറുമായി ചർച്ച നടത്തിയില്ല.
#WATCH Prime Minister Narendra Modi and Pakistani President Mamnoon Hussain shake hands after signing of agreements between #SCO nations, in China's #Qingdao pic.twitter.com/bpGu7evVdC
— ANI (@ANI) June 10, 2018
ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനിടെ മോദി അഫ്ഗാനിസ്താനിലെ തീവ്രവാദ വിപത്തിനെക്കുറിച്ച് പരാമർശിച്ചിരുന്നു. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി രാജ്യത്ത് അഭിവൃദ്ധിയുണ്ടാക്കുമെന്ന് മംനൂൻ ഹുസൈൻ പറഞ്ഞു. പാക് അധീന കശ്മീരിലൂടെയുള്ള സാമ്പത്തിക ഇടനാഴിയെ ഇന്ത്യ ശക്തമായി എതിർക്കുന്നുണ്ട്.
2016ൽ ജമ്മു-കശ്മീരിലെ ഉറി സൈനിക ക്യാമ്പിന് നേരെ പാക് ഭീകരർ നടത്തിയ ആക്രമണത്തിനുശേഷമാണ് ഇന്ത്യ-പാക് ബന്ധം താളംതെറ്റിയത്. തുടർന്ന് സാർക് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. അതിർത്തി നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സേന നടത്തുന്ന അക്രമണത്തിന് ഇന്ത്യൻ സേനക്ക് അതേ തോതിൽ തിരിച്ചടിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കഴിഞ്ഞദിവസം പ്രതിരോധമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.