മോദിക്ക് ആവശ്യം ജനാധിപത്യത്തിൻെറ മുഖത്തടി -മമത
text_fieldsകൊൽക്കത്ത: നരേന്ദ്ര മോദിക്ക് ജനാധിപത്യത്തിൻെറ മുഖത്തടി കിട്ടണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാന ർജി. മോദിയെ രാവണനോടും ദുര്യോധനനോടും ഉപമിച്ച് കൊണ്ടായിരുന്നു മമതയുടെ ആക്രമണം. മോദി ബംഗാളിലേക്ക് വന്ന് ഞാൻ ഒരു കൊള്ളക്കാരിയാണെന്ന് പറയുേമ്പാൾ അദ്ദേഹത്തിൻെറ മുഖത്തടിക്കാനാണ് തോന്നുന്നത്. ഇവിടുത്തെ ജനാധിപത്യത്തിൻെറ മുഖത്തടിയാണ് അയാൾക്കാവശ്യം -മമത പറഞ്ഞു
ജയ് ശ്രീരാം എന്ന് വിളിച്ചതിന് മമത തന്നെ അറസ്റ്റ് ചെയ്യുമോ എന്ന് മോദി ഒരു റാലിക്കിടെ ചോദിച്ചിരുന്നു. അതോടെയാണ് ഇരു നേതാക്കളും തമ്മിലുള്ള വാക്പോര് ആരംഭിക്കുന്നത്. ബംഗാളിലെ ഒരു ഗ്രാമത്തിൽ ജയ് ശ്രീരാം എന്ന് മുദ്രാവാക്യം വിളിച്ചവരോട് മമത കോപാകുലയായി സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെ ഉദ്ധരിച്ചായിരുന്നു മോദിയുടെ പ്രസ്താവന.
കൊൽക്കത്തക്ക് അടുത്തുള്ള താംലുകിൽ റാലിയിൽ പങ്കെടുക്കുകയായിരുന്ന മോദി 'ജയ് ശ്രീരാം' എന്ന് വിളിച്ചുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. ശേഷം ഇതിന് തന്നെ ദീദി അറസ്റ്റ് ചെയ്യുമോ എന്നും മോദി ചോദിച്ചിരുന്നു. എന്നാൽ ഇതിന് പരിഹാസവുമായി മമത എത്തി. ജയ് ശ്രീരാം എന്ന് അഭിമാനത്തോടെ പറയുന്ന മോദി ഒരു രാമക്ഷേത്രമെങ്കിലും നിർമിച്ചിട്ടുണ്ടോ എന്ന് അവർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.