മോദി യു.എസിൽ; പറന്നത് അഫ്ഗാൻ ഒഴിവാക്കി
text_fieldsന്യൂഡൽഹി: നാലു ദിവസത്തെ സന്ദർശനത്തിന് യു.എസ്സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കുറി പറന്നത് അഫ്ഗാനിസ്താൻ ഒഴിവാക്കി പാക് വ്യോമാതിർത്തി വഴി. നിലവിലെ സാഹചര്യങ്ങളിൽ അഫ്ഗാൻ വ്യോമാതിർത്തി ഉപയോഗിക്കുന്നതിലെ സുരക്ഷപരമായ ആശങ്കകൾ മുൻനിർത്തിയാണ് റൂട്ടു മാറ്റം. ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമാതിർത്തിയിൽ വിലക്കുള്ളതിനാൽ പ്രധാനമന്ത്രിയുടെ യാത്രക്ക് പ്രത്യേകാനുമതി തേടുകയും പാകിസ്താൻ അനുവദിക്കുകയുമായിരുന്നു.
ഇന്ത്യ, പാക് ബന്ധം മോശമായ സാഹചര്യത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മൂന്നു യാത്രകൾക്ക് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കുന്നത് പാകിസ്താൻ നേരത്തെ വിലക്കിയിരുന്നു. 2019ലെ മോദിയുടെ യു.എസ്, ജർമനി യാത്ര റൂട്ടുകളും രാംനാഥ് കോവിന്ദിെൻറ ഐസ്ലൻഡ് യാത്ര റൂട്ടുമാണ് ഇതുമൂലം മാറ്റിയത്. താലിബാൻ നിയന്ത്രണം പിടിച്ച ശേഷം അഫ്ഗാൻ വ്യോമാതിർത്തി വാണിജ്യ വിമാനസർവിസുകളുടെ കാര്യത്തിൽ നേരത്തെ തന്നെ അടച്ചിരിക്കുകയാണ്. പാക് വ്യോമാതിർത്തിയിലൂടെ പറന്ന മോദിയുടെ പ്രത്യേക വിമാനം 15 മണിക്കൂർ കൊണ്ടാണ് വാഷിങ്ടണിൽ എത്തിയത്.
ജോ ബൈഡെൻറ ക്ഷണപ്രകാരം നടത്തുന്ന യു.എസ് സന്ദർശനത്തിൽ ഇന്ത്യ-യു.എസ് വിപുല ആഗോള തന്ത്രപര പങ്കാളിത്തകാര്യങ്ങൾ അവലോകനം ചെയ്യുമെന്ന് യാത്ര പുറപ്പെടുന്നതിനു മുമ്പ് പ്രധാനമന്ത്രി ഡൽഹിയിൽ ഇറക്കിയ പ്രസ്താവനയിൽ വിശദീകരിച്ചു. മേഖല, ആഗോള വിഷയങ്ങൾ ചർച്ച ചെയ്യും. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുേമ്പാൾ ജപ്പാൻ, ആസ്ട്രേലിയ രാഷ്്ട്ര ത്തലവന്മാരുമായും സംഭാഷണങ്ങൾ നടത്തുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.