മോദിജിക്ക് പബ്ജി നിരോധിക്കണമെന്നുണ്ട്, പക്ഷെ....
text_fieldsന്യൂഡൽഹി: ഓൺലൈൻ ഗെയിമായ പബ്ജി നിരോധനം സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നതിനിടെ കേന്ദ്രസർക്കാരിനെതിരെ പരിഹാസവുമായി കോൺഗ്രസ്. പബ്ജി നിരോധിച്ചാൽ യുവാക്കൾ തൊഴിലില്ലായ്മ തിരിച്ചറിയുമെന്ന ഭയം കൊണ്ടാണ് മോദി സർക്കാർ ഈ ഓൺലൈൻ ഗെയിം നിരോധിക്കാത്തതെന്നാണ് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്‍വിയുടെ ട്വീറ്റ്. ടിക്ടോക്ക് അടക്കമുള്ള 47 ചൈനീസ് ആപ്പുകളുടെ ക്ലോൺ പതിപ്പ് തിങ്കളാഴ്ച സർക്കാർ നിരോധിച്ചിരുന്നു.
'മോദിജിക്ക് ശരിക്കും പബ്ജി നിരോധിക്കണമെന്നുണ്ട്. പക്ഷേ ആ ഫാന്‍റസിയുടേതായ ലോകം നഷ്ടപ്പെട്ടാൽ യുവാക്കൾ യഥാർഥ ലോകത്തിലെത്തും. തൊഴിൽ എവിടെ എന്ന് ചോദിക്കും. അത് പ്രശ്നമാണ്- എന്നാണ് അഭിഷേക് മനു സിങ്‍വിയുടെ ട്വീറ്റ്.
പബ്ജി വികസിപ്പിച്ചത് ദക്ഷിണ കൊറിയൻ കമ്പനിയാണെങ്കിലും ചൈനീസ് കമ്പനിയായ ടെൻസെന്റാണ് കൂടുതൽ നിക്ഷേപമുള്ളത്. അതുകൊണ്ടാണ് പബ്ജിയും നിരോധിക്കാനുള്ള ആപ്പുകളുടെ പട്ടികയിൽ ഇടം പിടിച്ചത്.ഇന്ത്യ - ചൈന സംഘർഷത്തിനിടെയാണ് ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചത്. നിരോധിത ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകളും കഴിഞ്ഞ ദിവസം നിരോധിച്ചു. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വീഡിയോ ഗെയിമായ പബ്ജിയും ലുഡോ വേൾഡും ഉൾപ്പെടെ 275ൽ അധികം ചൈനീസ് ആപ്പുകൾ സർക്കാരിന്‍റെ നിരീക്ഷണത്തിലാണ്.Modiji really wanted to ban PubG but realized that if the youth do not have the distractions of the fantasy world, they will ask for real world things like Jobs and that will be an issue.#pubgban
— Abhishek Singhvi (@DrAMSinghvi) July 28, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.