Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ കരസേനാ മേധാവിയുടെ...

മുൻ കരസേനാ മേധാവിയുടെ ജീവചരിത്രപുസ്തകത്തിന് അനുമതി നൽകാതെ മോദി സർക്കാർ

text_fields
bookmark_border
Modi,government,denies,permission,biography,നരവനെ, മോദി, രാജ് നാഥ് സിങ്, ജീവചരിത്രം
cancel
camera_alt

നരവനെയും പുസ്തകത്തി​ന്റെ പുറം ചട്ടയും

ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന ജീവചരിത്ര പുസ്തകത്തിന് ഇതുവരെ കേന്ദ്ര സർക്കാറിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. ജനറൽ നരവനെ ഒരു വർഷം മുമ്പ് പുസ്തകം എഴുതി പ്രസാധകർക്ക് സമർപ്പിച്ചു. എന്നിരുന്നാലും, നരേന്ദ്ര മോദി സർക്കാർ ഇതുവരെ അതിന്റെ പ്രസിദ്ധീകരണത്തിന് അംഗീകാരം നൽകിയിട്ടില്ല. പുസ്തകത്തിലെ ചില അധ്യായങ്ങളോട് പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പുണ്ട്, അത് അവലോകനം ചെയ്ത് വിലയിരുത്തിയ ശേഷമേ അനുമതി നൽകുകയുള്ളൂ.

ഹിമാചൽ പ്രദേശിലെ കസൗലിയിൽ നടക്കുന്ന ഖുശ് വന്ത് സിങ് സാഹിത്യോത്സവത്തിലേക്ക് ജനറൽ നരവനെയെ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തെക്കുറിച്ച് ചോദിച്ചു. ഈ വിഷയത്തിൽ പ്രസാധകന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും തീരുമാനം കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘പുസ്തകം എഴുതി പ്രസാധകർക്ക് സമർപ്പിക്കുക എന്നതായിരുന്നു എന്റെ ജോലി. എന്റെ പുസ്തകത്തിന് പ്രതിരോധ മന്ത്രാലയത്തിൽനിന്ന് അനുമതി നേടേണ്ടത് പ്രസാധകരുടെ ഉത്തരവാദിത്തമായിരുന്നു. അവർ പുസ്തകം അനുമതിക്കായി മന്ത്രാലയത്തിന് അയച്ചു. മന്ത്രാലയം പുസ്തകം അവലോകനം ചെയ്യുകയാണ്. ഇപ്പോൾ ഒരു വർഷമായി. അവലോകനം ഇപ്പോഴും തുടരുകയാണ്. പുസ്തകം എഴുതുമ്പോൾ ഞാൻ വളരെ സന്തോഷവാനായിരുന്നു. ഇപ്പോൾ, പ്രതിരോധ മന്ത്രാലയത്തിന് ശരിയാണെന്ന് തോന്നുമ്പോൾ അവർ പ്രസിദ്ധീകരണത്തിന് അനുമതി നൽകിയേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നരവാനെയുടെ ജീവചരിത്ര പുസ്തകത്തിൽ രാജ്യത്തെ തന്ത്രപ്രധാന സൈനിക നടപടികളും അവക്കു പിന്നിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെയും കുറിച്ചുള്ള പരാമർശങ്ങൾക്ക് സാധ്യതയുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, പുസ്തകത്തിന്റെ ആമുഖത്തിന്റെ ഒരു ഭാഗം വൈറലായിരുന്നു, അഗ്നിവീർ പദ്ധതിയെക്കുറിച്ച് ഉന്നയിക്കപ്പെട്ട അവകാശവാദങ്ങളെക്കുറിച്ച് വ്യാപകമായ ചർച്ചക്ക് കാരണമായിരുന്നു. 2020-ൽ ഗൽവാൻ മേഖലയിൽ ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരെ ആക്രമിച്ച സംഭവം നരവനെ കരസേനാ മേധാവിയായിരുന്നപ്പോഴാണ് സംഭവിച്ചത് എന്നത് ശ്രദ്ധേയമാണ്.

2020 ആഗസ്റ്റ് 31ന് രാത്രി, ലഡാക്കിലെ റെച്ചിൻ ലാ പാസിലൂടെ ചൈനീസ് സൈന്യം നുഴഞ്ഞുകയറിയ ദിവസം, നരവനെയും അന്നത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും തമ്മിൽ നടന്ന ഒരു ചർച്ചയെക്കുറിച്ച് പുസ്തകത്തിൽ പരാമർശിക്കുന്നു. രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇക്കാര്യം അറിയിച്ചപ്പോൾ,‘നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നതെന്തോ അത് ചെയ്യുക’ എന്ന് മോദി നിർദേശിച്ചതായി പുസ്തകത്തിൽ പറയുന്നു.

നരവനെയുടെ ഭരണകാലത്ത്, 2022 ജൂണിൽ രാജ്യത്ത് അഗ്നിവീർ പദ്ധതി നടപ്പിലാക്കി. അഗ്നിവീർ പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്ത സൈനികരിൽ 75ശതമാനം പേരെ നിലനിർത്താൻ സൈന്യം നിർദേശിച്ചിരുന്നെങ്കിലും, സർക്കാർ ഇത് 25 ശതമാനമായി കുറക്കുകയും കൂടാതെ, ഈ സൈനികർക്ക് 20,000 രൂപ മാത്രം ശമ്പളം നൽകാനും തീരുമാനിക്കുകയായിരുന്നു പിന്നീട് ശമ്പളം 30,000 രൂപയായി ഉയർത്തിയിരുന്നു. വിവാദങ്ങ​ളെ ഭയന്നാവാം ഒരു​പക്ഷേ മുൻ സേനാമേധാവിയുടെ ജീവച​രിത്രം വെളിച്ചത്തു വരാതിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiRajnath SinghArmy Chief General MM NaravaneAutobiography controversy
News Summary - Modi government denies permission for former Army Chief's biography
Next Story