രാജിയെക്കുറിച്ച് മൗനം; യുനെസ്കോ അംഗീകാരത്തെ ആഘോഷിച്ച് മോദിയുടെ ആദ്യ പ്രതികരണം
text_fieldsന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സോഷ്യൽ മീഡിയ പ്രതികരണം രാഷ്ട്രീയ വിഷയത്തെക്കുറിച്ചല്ല, ഇന്ത്യയുടെ സാംസ്കാരിക പൈതൃകവുമായി ബന്ധപ്പെട്ടതായിരുന്നു. പ്രധാൻ രാജിവെച്ചതിന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് മോദി എക്സിൽ സാരാനാഥിന് യുനെസ്കോ ലോക പൈതൃക പദവി ലഭിച്ചതിനെ അഭിനന്ദിച്ച് സന്ദേശം പങ്കുവെച്ചത്.
"ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷമാണിത്. ലോകത്തിന് പ്രചോദനം നൽകുന്ന കാലാതീതമായ ജ്ഞാനം, കാരുണ്യം, ഐക്യം എന്നിവയുടെ സന്ദേശമായ ഭഗവാൻ ബുദ്ധനുമായി സാരാനാഥിന് അടുത്ത ബന്ധമുണ്ട്," എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.
ഉത്തർപ്രദേശിലെ വാരണാസിക്ക് സമീപമുള്ള സാരാനാഥ്, ബുദ്ധൻ ജ്ഞാനോദയം നേടിയ ശേഷം ആദ്യമായി ധർമ്മപ്രഭാഷണം നടത്തിയ സ്ഥലമായാണ് ലോകമെമ്പാടുമുള്ള ബൗദ്ധ വിശ്വാസികൾ ആദരിക്കുന്നത്. യുനെസ്കോയുടെ പുതിയ അംഗീകാരത്തോടെ സാരാനാഥ് ഇന്ത്യയുടെ 45-ാമത്തെ ലോക പൈതൃക കേന്ദ്രമായി മാറി.
അതേസമയം, വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വിവാദങ്ങളും രാജ്യവ്യാപക വിദ്യാർത്ഥി പ്രതിഷേധങ്ങളും ശക്തമായ പശ്ചാത്തലത്തിലാണ് ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. രാജിക്ക് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയ ശ്രദ്ധ മുഴുവൻ ആ വിഷയത്തിലായിരുന്നെങ്കിലും, പ്രധാനമന്ത്രിയുടെ ആദ്യ പൊതുപ്രതികരണത്തിൽ രാജിയെക്കുറിച്ചോ പ്രതിഷേധങ്ങളെക്കുറിച്ചോ ഒരു പരാമർശവും ഉണ്ടായില്ല.
മോദിയുടെ ഈ മൗനം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്. കേന്ദ്രമന്ത്രിയുടെ രാജിക്ക് പിന്നാലെ അദ്ദേഹം രാഷ്ട്രീയ വിശദീകരണത്തിന് പകരം ഇന്ത്യയുടെ സാംസ്കാരിക നേട്ടം ഉയർത്തിക്കാട്ടിയതാണ് ശ്രദ്ധേയമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

