Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ ബിരുദക്കേസിൽ...

മോദിയുടെ ബിരുദക്കേസിൽ അഭിഭാഷകന്‍റെ ആവശ്യം ഡൽഹി ഹൈകോടതി തള്ളി

text_fields
bookmark_border
മോദിയുടെ ബിരുദക്കേസിൽ അഭിഭാഷകന്‍റെ ആവശ്യം ഡൽഹി ഹൈകോടതി തള്ളി
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദക്കേസിൽ കക്ഷിചേരാനുള്ള വിവരാവകാശ  പ്രവർത്തകരുടെ അപേക്ഷ തള്ളണമെന്ന മോദിയുെട വിശ്വസ്തനും അഡീഷനൽ സോളിസിറ്റർ ജനറലുമായ തുഷാർ മേത്തയുടെ വാദം ഡൽഹി ഹൈകോടതി അംഗീകരിച്ചില്ല. കേസിൽ ഡൽഹി സർവകലാശാലക്ക് വേണ്ടി ഹാജരായ തുഷാർ മേത്ത സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിവരാവകാശ പ്രവർത്തകരായ അഞ്ജലി ഭരദ്വാജ്, നിഖിൽ ഡേ, അമൃത ജോഹ്രി എന്നിവർക്കെതിരെ രൂക്ഷ വിമർശനമാണുള്ളത്.  

ഇവർ കക്ഷി ചേരുന്നതിനെ എതിർത്ത തുഷാർ മേത്ത ഇവരെ കേസിൽ കോടതിയെ സഹായിക്കാനുള്ള അമിക്കസ് ക്യൂറി ആയി കരുതാമെന്ന ജസ്റ്റിസ് രാജീവ് ശക്ദറിെൻറ നിർദേശത്തെയും എതിർത്തു. വിഷയത്തിൽ േകാടതി അയച്ച നോട്ടീസിന് മറുപടി നൽകാത്തതിനെക്കുറിച്ച ചോദ്യത്തിന് 24 പേജ് നോട്ടീസിെൻറ ഒന്നര പേജ് മാത്രമേ തനിക്ക് ലഭിച്ചിട്ടുള്ളൂ എന്നായിരുന്നു തുഷാർ മേത്തയുടെ മറുപടി. 

ഹരജിക്കാരനായ നീരജ് ശർമയുടെയും കക്ഷിചേരാൻ എത്തിയ അഞ്ജലി ഭരദ്വാജ്, നിഖിൽ ഡേ, അമൃത ജോഹ്രി എന്നിവരുടെയും അപേക്ഷകർ വാദം തുടങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും തുഷാർ മേത്ത അതിനും തയാറായില്ല. തുടർന്ന് കേസ് ആഗസ്റ്റ് 23ലേക്ക് മാറ്റിവെച്ച ഹൈകോടതി വാദം കേൾക്കാതെ അപേക്ഷ തള്ളാനാവില്ലെന്ന് അറിയിച്ചു. 

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ മോദിയുടെ ഡിഗ്രിക്കേസിൽ മാത്രം കക്ഷി ചേരാൻ വന്ന ഹരജിക്കാർ ഇതിന് മുമ്പ് മറ്റു കേസുകളിലൊന്നും കക്ഷി ചേർന്നിട്ടില്ലെന്നായിരുന്നു സർവകലാശാല അഭിഭാഷകൻ ആരോപിച്ചത്. എന്നാൽ, ഇതിന് മുമ്പ് കോടതിയിൽ ഇടപെട്ട നിരവധി കേസുകളുടെ പട്ടിക കോടതിക്ക് കൈമാറിയതായി അഞ്ജലി ഭരദ്വാജ് പറഞ്ഞു.  സർവകലാശാല ഇത് പ്രധാനമന്ത്രിയുടെ ഡിഗ്രി കേസായി മാറ്റാൻ ശ്രമിക്കുകയാണെന്നും 1978ലെ മുഴുവൻ ഡിഗ്രിക്കാരുടെയും വിശദാംശങ്ങളാണ് തങ്ങൾ ഡൽഹി സർവകലാശാലയോട് ആവശ്യപ്പെട്ടതെന്നും അഞ്ജലി തുടർന്നു. 

രേഖകൾ പരിശോധിക്കാൻ അേപക്ഷകരെ 2016 ഡിസംബർ 21ന് പുറപ്പെടുവിച്ച ഉത്തരവിൽ കേന്ദ്ര വിവരാവകാശ കമീഷണർ എം. ശ്രീധർ ആചാര്യുലു അനുവദിച്ചിരുന്നു. ആ വർഷം സർവകലാശാലയിൽനിന്ന് ബിരുദം നേടിയെന്നാണ് മോദി അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഇത് പരിശോധിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഡൽഹി സർവകലാശാല ഡൽഹി ഹൈകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. തുടർന്ന് 2017 ജനുവരി 23ന് മോദിയുടെ ബിരുദ രേഖകൾ വെളിപ്പെടുത്തുന്നത് ഹൈകോടതി സ്റ്റേ ചെയ്തു. ആ അപ്പീലിലാണ് വിവരാവകാശ പ്രവർത്തകർ കക്ഷി ചേർന്നിരിക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsModi Degree Case
News Summary - Modi Degree Case Postponed -India News
Next Story