Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്ക് ക്ലീൻചിറ്റ്;...

മോദിക്ക് ക്ലീൻചിറ്റ്; കമീഷൻ ഉത്തരവുകൾ സുപ്രീംകോടതിയിൽ സമർപ്പിക്കണം

text_fields
bookmark_border
PM-Narendra-Modi
cancel

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷ ൻ അമിത് ഷാക്കും തെരഞ്ഞെടുപ്പ് കമീഷൻ ക്ലീൻചിറ്റ് നൽകിയതിെൻറ ഉത്തരവുകൾ സമർപ് പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. സമാനമായ പ്രസംഗങ്ങൾ നടത്തിയ മറ്റു നേതാക്കൾക ്കെതിരെ നടപടി എടുത്ത കമീഷൻ, മോദിയെയും അമിത് ഷായെയും മാത്രം ഒഴിവാക്കിയത് കോൺഗ് രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു സിങ്വി ചൂണ്ടിക്കാട്ടിയപ്പോഴാ ണ് വിവാദ ഉത്തരവുകൾ സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്.

ഇരുവർക്കും ക്ലീൻചിറ്റ് നൽകിയതിൽ മൂന്നംഗ കമീഷനിൽ ഒരംഗം വിയോജിപ്പ് രേഖപ്പെടുത്തിയെന്നും സിങ്വി കോടതിയെ ബോധിപ്പിച്ചു. മോദിക്കും അമിത് ഷാക്കുമെതിരെ സമർപ്പിച്ച 11 പരാതികളിൽ ആഴ്ചകളോളം നടപടി എടുക്കാത്തതിനെതിരെ കോൺഗ്രസ് നേതാവ് സുഷ്മിത ദേവ് സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നടപടി. ഇൗ ഹരജിയിൽ ഇരുവർക്കുമെതിരായ എല്ലാ പരാതികളും ഇൗ മാസം ആറിനകം തീർപ്പാക്കാൻ സുപ്രീംകോടതി കമീഷന് സമയപരിധി നിശ്ചയിച്ചിരുന്നു.

ഈ സമയപരിധിയുടെ തലേന്നുതന്നെ ഇരുവർക്കുമെതിരായ എല്ലാ പരാതികളും കമീഷൻ തള്ളി. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ, കമീഷണർ സുശീൽ ചന്ദ്ര എന്നിവർ ക്ലീൻ ചിറ്റ് നൽകിയ അഞ്ച് പരാതികളിൽ മറ്റൊരു കമീഷണറായ അശോക് ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ വിയോജിപ്പ് രേഖപ്പെടുത്താതെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഉത്തരവുകളിറക്കിയത്.

പക്ഷപാതപരമായി ക്ലീൻചിറ്റ് നൽകുന്നതിനെതിരായ ലവാസയുടെ വിയോജനക്കുറിപ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ പൂഴ്ത്തുകയും ചെയ്തു. ഇതിെൻറ വിശദീകരണം ചോദിച്ച് കമീഷണർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് കത്ത് എഴുതിയെങ്കിലും അേദ്ദഹം മറുപടി നൽകിയില്ല.

ഇത്തരം സാഹചര്യം കണക്കിലെടുത്ത് മാതൃക പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ സമയബന്ധിതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെക്കൊണ്ട് നടപടി എടുപ്പിക്കുന്ന തരത്തിൽ സുപ്രീംകോടതി മാർഗരേഖ പുറപ്പെടുവിക്കണമെന്ന് അഭിഷേക് മനു സിങ്വി ആവശ്യപ്പെട്ടു. അതേക്കുറിച്ച് സുപ്രീംകോടതി പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Clean chit
News Summary - modi clean chit-india news
Next Story