‘മോദി കെയർ’ തുടക്കത്തിൽ തന്നെ വിവാദത്തിൽ
text_fieldsന്യൂഡൽഹി: ലോകത്തെത്തന്നെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായി ബജറ്റിൽ പ്രഖ്യാപിച്ച ആരോഗ്യ പരിരക്ഷ പദ്ധതി വിവാദത്തിൽ. ഒബാമ കെയറിെൻറ മാതൃകയിൽ മോദി കെയർ എന്ന് പേരിട്ടു വിളിക്കുകയാണ് വിവാദ പദ്ധതിയെ ബി.ജെ.പിക്കാർ.
10 കോടി ദുർബല കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപവരെ ചികിത്സസഹായം ലഭിക്കുമെന്ന് പറയുന്ന പദ്ധതിക്ക് ബജറ്റിൽ 2,000 കോടി മാത്രമാണ് വിഹിതം. ഇനിയുള്ള മാസങ്ങളിൽ പദ്ധതി രൂപപ്പെടുത്തുമെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്.
എന്നാൽ, വ്യക്തമായ മാർഗരേഖയില്ലാതെ പദ്ധതി പ്രഖ്യാപിച്ചത് വ്യാപകമായി വിമർശിക്കപ്പെടുന്നു. യു.പി.എ സർക്കാർ ആവിഷ്കരിച്ച ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പരിഷ്കരിച്ച് പുതിയ പദ്ധതിയായി അവതരിപ്പിക്കുകയാണ് മോദിസർക്കാർ ചെയ്തത്. ചികിത്സ സഹായത്തുക അഞ്ചു ലക്ഷമായി ഉയർത്തിയെന്നു മാത്രം.
കഴിഞ്ഞ വർഷം നിലവിലെ പദ്ധതിക്ക് 470 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.